ആലപ്പുഴ: തമിഴ്നാട്ടില്‍ മരിച്ച ആലപ്പുഴ സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയെന്ന് പരാതി.
വിജിത്തിന്റെ മരണത്തില്‍ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിക്കെതിരെ ബന്ധുക്കള്‍ എസ്പിയ്ക്ക് പരാതി നല്കി.
2025 ഡിസംബറില്‍ കൃഷ്ണഗിരിയില്‍ വെച്ച് വിജിത്ത് തൂങ്ങി മരിച്ചെന്നാണ് റായ്ക്കോട്ട പൊലീസ് പറയുന്നത്. ഭാര്യയെന്ന പേരില്‍ ഒരാള്‍ മൃതദേഹം ഏറ്റുവാങ്ങി ഹൊസൂരിലെ പൊതുശ്മശാനത്തില്‍ മറവ് ചെയ്തെന്നുമാണ് പൊലീസ് പറയുന്നു. 8 മാസമാണ് ബന്ധുക്കളില്‍ നിന്ന് ഇവർ മരണ വിവരം മറച്ചു വെച്ചത്.
തമിഴ്നാട്ടില്‍ ജോലി ചെയ്തിരുന്ന വിജിത്തിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ ഇയാളെ അന്വേഷിച്ച് ജോലി സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. പിന്നീട് ജോലി ചെയ്യുന്ന സ്ഥലത്ത് ഇയാള്‍ ഇല്ലെന്ന് കണ്ടെത്തുകയും തുടർന്ന് റായ്ക്കോട്ട പോലീസില്‍ ബന്ധപ്പെട്ടപ്പോഴാണ് ഇയാള്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. വിജിത്ത് എങ്ങനെയാണ് മരണപ്പെട്ടത് എന്ന കാര്യങ്ങളില്‍ അവ്യക്തത തുടരുകയാണ്. മൃതദേഹം മറവ് ചെയ്യാനായി ഹരിപ്പാട് സ്വദേശിനിയ്ക്കൊപ്പം സഹായിയായി ചെങ്ങന്നൂർ സ്വദേശികൂടിയായ ഒരു വയോധികൻ കൂടി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.
ലഹരിയുടെ ബന്ധപ്പെട്ട് ഭാര്യയും ഭർത്താവും തമ്മില്‍ തർക്കം ഉണ്ടാകുകയും അതിനെത്തുടർന്നാണ് വിജിത്ത് ആത്മഹത്യ ചെയ്തതെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്. എന്നാല്‍ വിജിത്ത് അവിവാഹിതൻ ആണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആലപ്പുഴ എസ്പിയുടെ നേത്യത്വത്തില്‍ അന്വേഷണം ആരംഭിച്ചു.






