തിരുവനന്തപുരം: ഭരണത്തിലെത്തി നാല് മാസം ആകും മുൻപേ യുഡിഎഫ് സർക്കാരിനെതിരായ ജനവികാരം ശക്തിപ്പെടുന്നു.
തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കായി പിആർ ചെയ്ത ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസർമാർ വരെ യുഡിഎഫ് ഭരണത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ട്രോളി ഫിദു സ്റ്റോറീസ്
ഇൻസ്റ്റഗ്രാമില്‍ 78.2 K ഫോളോവേഴ്സുള്ള ഇൻഫ്ളുവൻസറാണ് ഫാത്തിമാത്തുല് ഫിദ. ഫിദു സ്റ്റോറീസ് എന്ന പേരിലാണ് ഇൻസ്റ്റഗ്രാം ഐഡി. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ക്കു വേണ്ടി നിരവധി പ്രൊമോഷൻ വീഡിയോകള്‍ ഇവർ ചെയ്തിട്ടുണ്ട്. ബേപ്പൂരില്‍ പി.വി.അൻവറിനായും കോഴിക്കോട് നോർത്ത് സ്ഥാനാർഥി കെ.ജയന്ത്, കോഴിക്കോട് സൗത്ത് സ്ഥാനാർഥിയായിരുന്ന ഫൈസല്‍ ബാബു എന്നിവർക്കായി തിരഞ്ഞെടുപ്പ് സമയത്ത് ഇവർ വീഡിയോ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് അനുകൂല നിലപാടെടുത്തിരുന്ന ഈ അക്കൗണ്ടില്‍ അവസാനമായി വന്ന റീല്‍ യുഡിഎഫ് സർക്കാരിന്റെ ഭരണത്തെ വിമർശിച്ചുകൊണ്ടാണ്.
യുഡിഎഫിനെതിരെ റീല്‍
ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ പോയപ്പോള്‍ പവർകട്ട് കാരണം ഇരുട്ടത്ത് ഭക്ഷണം കഴിക്കേണ്ടിവന്നതില് സർക്കാരിനെ ട്രോളിയാണ് ഫിദു സ്റ്റോറീസിലെ അവസാന റീല്‍. 'പത്ത് കൊല്ലം നമ്മള് ഇരുട്ടത്ത് ഇരുന്ന് ഫുഡ് കഴിച്ചിട്ടില്ല. ഇതാണല്ലേ വിസ്മയം, വന്നിട്ട് മൂന്ന് നാല് മാസം ആയിട്ടേയുള്ളൂ, അപ്പോഴേക്കും വിസ്മയം തീർത്തല്ലോ' എന്നാണ് റീലില്‍ പറയുന്നത്. 'ഇത് ഇരുണ്ടകാലം'; യുഡിഎഫ് ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തർ, പവർകട്ട് തുടരും






