കോട്ടയം: നടനും സംവിധായകനും നിർമാതാവുമായ ദിലീഷ് പോത്തന് ശേഷം കോട്ടയം കുറുപ്പന്തറയിൽ നിന്ന് ഒരു നവാഗതൻ സിനിമയിലേക്ക്. പുതിയ ഒരു നിർമ്മാതാവിനെ കൂടി മലയാള സിനിമക്കു ലഭിക്കുകയാണ്.കോട്ടയം കുറുപ്പന്തറ സ്വദേശിയായ ജോസ് കുടിലിൽ നിർമിക്കുന്ന ആദ്യ സിനിമ യാണ് "ഉദയം കാത്ത് "
ഇന്ത്യയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ജോസ് കെ. എബ്രഹാം എന്ന ജോസ് കുടിലിൽ അമേരിക്കയിലേക്ക് കുടിയേറുകയും കമ്പ്യൂട്ടർ --സാങ്കേതിക വിദ്യാ മേഖലയിൽ ദീർഘകാല കരീയർ നിർമ്മിക്കുകയും ചെയ്തു.
ജെയിംസ് ബോണ്ട് സിനിമകളോട് കൂടുതൽ ആഭിമുഖ്യം പുലർത്തി വന്ന ഇദ്ദേഹം ഇപ്പോൾ അപ്രതീക്ഷിതമായി ട്ടാണ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് വരുന്നത്. കോളേജ് പഠന കാലത്ത് ഡ്രാമയിൽ അഭിനയിക്കുമായിരുന്നുവെങ്കിലും അഭിനയിക്കാൻ വേണ്ടി സിനിമ നിർമ്മിക്കുന്നതല്ലെന്നു അദ്ദേഹം വ്യക്തമാക്കി.
ഈ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് മാത്രം.
സമൂഹത്തിനു എന്തെങ്കിലും നന്മകളും നല്ല സന്ദേശങ്ങളും നൽകുന്ന സിനിമ നിർമ്മിക്കാൻ താല്പര്യം ഉള്ളതുകൊണ്ടാണ് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഒരു കഥ സിനിമയാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പദ്മ കൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ താരതമ്യേനെ പുതുമുഖ ങ്ങളാണ് അഭിനയിക്കുന്നത്.
ഒക്ടോബർ മാസത്തിൽ റിലീസ് ചെയ്യത്തക്ക രീതിയിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ചിത്രത്തിന്റെ പി.ആർ.ഒ ജി.കൃഷ്ണൻ മാലം ആണ്.






