ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായിരുന്ന സി.ജോസഫ് വിജയിയും ഭാര്യ സംഗീത സ്വര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലായതായി റിപ്പോര്‍ട്ട്. വിജയിക്കെതിരെ നൽകിയ വിവാഹമോചന ഹരജി സംഗീത പിൻവലിച്ചു.
വീഡിയോ കോൺഫറൻസിംഗിലൂടെ കോടതി നടപടിക്രമങ്ങളിൽ ഹാജരായ സംഗീത ഹരജി പിൻവലിക്കാനുള്ള കാരണങ്ങൾ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.
ഹരജി പിൻവലിക്കാനുള്ള കൃത്യമായ കാരണം സംഗീത കോടതിയെ അറിയിച്ചെങ്കിലും പരസ്യപ്പെടുത്തിയിട്ടില്ല.ഈ വർഷം ഫെബ്രുവരിയിലാണ് വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ചെന്നൈ ചെങ്കല്‍പ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയത്.
വിജയിയും സംഗീതയും തമ്മിലുള്ള ദാമ്പത്യ തർക്കത്തിൽ ഈ വർഷം പലതവണ കേസ് മാറ്റിവെക്കുകയുണ്ടായി. കഴിഞ്ഞ മാസം, രണ്ടുപേരും കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് ജഡ്ജി കേസ് നടപടികൾ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കേസ് ആഗസ്റ്റ് 7-ലേക്ക് കൂടുതൽ വാദകേൾക്കലിനായി മാറ്റി.
മുൻപത്തെ വാദകേൾക്കലുകളിലും വിജയോ സംഗീതയോ നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല. ആ സമയങ്ങളിൽ ഇരുഭാഗത്തിന്റെയും അഭിഭാഷകരാണ് ഹാജരായതും, നേരിട്ട് എത്തുന്നതിലുള്ള ബുദ്ധിമുട്ടുകൾ കോടതിയെ അറിയിച്ചതും.
വിവാഹമോചനം വേണമെന്നും ചെന്നൈയിലെ നീലാങ്കരൈയിലുള്ള ദമ്പതികളുടെ വസതിയിൽ താമസിക്കാൻ അനുവദിക്കണമെന്നും ജീവനാംശം വേണമെന്നുമായിരുന്നു സംഗീതയുടെ ആവശ്യം.






