തിരുവനന്തപുരം : ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നയിച്ച പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടിജി മോഹന്‍ദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടിജി മോഹന്‍ദാസിന്റെ വിവാദ പരാമര്‍ശത്തില്‍ സൈബര്‍ സെല്‍ ഐജി പി പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം.
എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുടെ പരാതിയിലാണ് ആഭ്യന്തര മന്ത്രി നടപടി സ്വീകരിച്ചത്. ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടിജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ ടിജി മോഹന്‍ദാസിന് എതിരെ ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസും എസ്എഫ്ഐയും പരാതി നല്‍കിയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വനിതാ സാഹിതിയും പരാതി നല്കി. ടിജി മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നാണ് വനിതാ സാഹിതിയുടെ ആവശ്യം. കഴിഞ്ഞ ദിവസമാണ് ടിജി മോഹൻദാസ് വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയത്.






