കൊച്ചി: മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസില്‍ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്.
മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം.
അതേസമയം, റിപ്പോർട്ടർ കമ്പനിയില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഫോറൻസിക് പരിശോധനക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നല്‍കും.
എസ്പി വിക്രമൻ്റ നേതൃത്തില്‍ രേഖകളുടെ പരിശോധന തുടങ്ങി. മുൻമന്ത്രി അബ്ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.






