മുംബൈ: വായ്പാ സ്ഥാപനങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം കർക്കശമാക്കി റിസർവ് ബാങ്ക്.
വായ്പത്തുക തിരിച്ചുപിടിക്കുമ്പോള്‍ ഉപഭോക്താക്കളോട് സ്ഥാപനങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം നല്കി.
വിളിക്കുന്നതും വീട്ടില്‍ പോകുന്നതും രാവിലെ എട്ടിനും വൈകീട്ട് ഏഴിനും ഇടയിലാകണം. ഉപഭോക്താക്കളെ വിളിച്ചാല്‍ ഉള്ളടക്കം റെക്കോർഡ് ചെയ്ത് സൂക്ഷിക്കണം.
മോശം ഭാഷ ഉപയോഗിക്കരുതെന്നും നിർദേശത്തില്‍ പറയുന്നു. വാണിജ്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയ വായ്പാ സ്ഥാപനങ്ങള്‍ക്കാണ് നിർദേശം നല്‍കിയത്. അടുത്തവർഷം ജനുവരി മുതല്‍ നിയമം പ്രാബല്യത്തില്‍ വരും.






