കോട്ടയം: ഉപനേതാവാരെന്ന് പ്രതിപക്ഷനേതാവ് കത്തു തന്നാല്‍ ഉടൻ തന്നെ മുറിയും സീറ്റും ഉള്‍പ്പെടെ അനുവദിക്കും.
പക്ഷേ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് സ്പീക്കർ അല്ല.
അത് പ്രതിപക്ഷം തന്നെ തീരുമാനിക്കണം.
പ്രതിപക്ഷ ഉപനേതാവ് മുറിയെ കുറിച്ചുള്ള വിവാദത്തില്‍ നിലപാട് വ്യക്തമാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.
പ്രതിപക്ഷ ഉപനേതാവിന് നിയമസഭ മന്ദിരത്തില്‍ മുറി വേണമെന്ന സിപിഎമ്മിൻ്റെ ആവശ്യം സ്പീക്കർ നിരസിച്ചെന്നായിരുന്നു ആരോപണം.
കെ.എൻ ബാലഗോപാലിന് വേണ്ടിയാണ് മുറി ആവശ്യപ്പെട്ടത്.
പ്രതിപക്ഷ ഉപനേതാവില് തര്‍ക്കം നിലനിക്കുന്നതിനിടെയാണ് നിയമസഭ മന്ദിരത്തില്‍ പ്രതിപക്ഷ ഉപനേതാവിന്റെ മുറിക്കായുള്ള സിപിഎം ആവശ്യം സ്പീക്കര്‍ തള്ളിയത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പ്രതിപക്ഷ ഉപനേതാവ് ആരെന്ന് ചൂണ്ടിക്കാട്ടി കത്ത് തന്നിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.
ഉപനേതാവിന്റെ മുറി ഉപനേതാവിന് തന്നെ ലഭിക്കും. കെ.എൻ ബാലഗോപാലിന് പിഎസി ചെയർമാൻ എന്ന നിലക്ക് ഒരു മുറിയുണ്ട്.
ഉപ നേതാവ് തർക്കം എല്‍ഡിഎഫിലെ ആഭ്യന്തര കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.
പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങള്‍ക്ക് വേണമെന്ന് സി.പി.ഐ. പരസ്യമായി ആവശ്യപ്പെട്ടു നില്ക്കുന്ന പശ്ചാത്തലത്തിലായിരുന്നു സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കം.
സി.പി.ഐയുടെ ആവശ്യം പരിഗണിക്കാന്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനോ സി.പി.എം. നേതൃത്വമോ തയാറായിട്ടില്ല.
ബാലഗോപാലിനു പദവി നല്കിയില്ലെങ്കിലും പ്രതിപക്ഷ ഉപനേതാവിന് ലഭിക്കുന്ന ഓഫീസ് മുറി ഉറപ്പാക്കുന്നതിലൂടെ പ്രതിപക്ഷ നിരയിലെ രണ്ടാമന് കെ.എന്‍. ബാലഗോപാല്‍ തന്നെയെന്ന് സ്ഥാപിച്ചെടുക്കാനാണ് സി.പി.എം. ശ്രമിച്ചത്.
എന്നാല്‍ സ്പീക്കറുടെ ഉറച്ച നിലപാടോടെ ഈ നീക്കം പാളുകയായിരുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേരേണ്ടിയിരുന്ന എല്‍.ഡി.എഫ്. യോഗങ്ങള്‍ മുടങ്ങിക്കിടക്കുകയാണ്.
നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും എല്‍.ഡി.എഫ്. പാര്‍ലമെന്ററി പാര്‍ട്ടി യോഗം പോലും ചേരാനായിട്ടില്ല.
പ്രതിപക്ഷ ഉപനേതാവ് പദവി ആവശ്യപ്പെട്ട് സി.പി.ഐ. ഇടഞ്ഞുനില്‍ക്കുന്നതാണ് കാരണം.
പ്രതിപക്ഷ മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയില്‍ അര്‍ഹമായ പദവി വേണമെന്നാണ് സി.പി.ഐ. നിലപാട്.
പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉറച്ചു നില്‍ക്കുകയുമാണ്.






