കൊച്ചി: സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നേതൃത്വം ഉള്ള എൻഎസ്എസിന് ബദല്‍ വേണമെന്ന് ബിജെപി നേതാവും ചലച്ചിത്ര സംവിധായകനുമായ മേജർ രവി.അധികാരമോഹിയെ എങ്ങനെയെങ്കിലും താഴെ ഇറക്കണം എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ നീക്കത്തിന് എന്റെ രാഷ്ട്രീയവുമായി ബന്ധമില്ല ഞാൻ വെറും ഒരു നായരായാണ് വന്നിരിക്കുന്നതെന്നും മേജർ രവി പറഞ്ഞു.എൻഎസ്എസ് സംരക്ഷണ സമിതിയുടെ പേരിലാണ് മേജർ രവി തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തിയത്.
മേജർ രവി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍
ഉപരാഷ്ട്രപതിക്കും സുരേഷ് ഗോപിക്കും സന്ദർശന അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയെ പോലും അവൻ എന്ന് വിളിച്ചു. ഈ അഹംഭാവം നായർ സമുദായത്തിന് ചേർന്നതല്ല.
എൻഎസ്എസിന്റെ തലപ്പത്ത് ആരെന്നും എങ്ങനെ ഇരിക്കുന്നു എന്നും ആർക്കും അറിയില്ല. പറയുന്നത് കേള്‍ക്കുന്നവർക്ക് മാത്രം വോട്ടവകാശം.
സമുദായത്തിനു വേണ്ടി നേതൃത്വം ഒന്നും ചെയ്യുന്നില്ല. ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് മന്നത്ത് പത്മനാഭൻ കോളേജ് തുടങ്ങിയത്. എൻഎസ്എസ് കോളേജുകളെ നശിപ്പിക്കുന്നു. പെരുന്നയിലെ ആശുപത്രിയും കാടുപിടിച്ച് കിടക്കുന്നു.
സമുദായത്തിന്റെ വില പിടിപ്പുള്ള പല സ്വത്തും വിറ്റു .നിയമത്തിന് നിരക്കാത്തതാണ് ചെയ്യുന്നത്, മേജർ രവി പറഞ്ഞു.






