തിരുവനന്തപുരം : കെഎസ്ആർടിസിയെ പുറമ്പോക്കിലേക്ക് തള്ളിവിടില്ലെന്ന് ഗതാഗത മന്ത്രി സി.പി ജോൺ.
പൊതുഗതാഗതത്തെ സംരക്ഷിക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാറിനുള്ളത്.ജീവനക്കാരെ വിശ്വാസത്തിൽ എടുത്താവും കെഎസ്ആർടിസിയെ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തെ പ്രതാപത്തിലേക്ക് കൊണ്ടുവരികയെന്നും മന്ത്രി പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ നയത്തിനനുസരിച്ച് പുതിയ ബസ്സുകൾ വാങ്ങാനും നടപടി സ്വീകരിക്കും. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കെഎസ്ആർടിസിയെ സെൻട്രൽ സ്റ്റേജിൽ നിർത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ഡ്രൈവേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഡ്രൈവേഴ്സ് യൂണിയൻ ഹാളിൽ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രിയദർശിനി ബസ് സർവീസ് വന്നതോടുകൂടി കെഎസ്ആർടിസിയുടെ നിലവാരം വർധിച്ചിരിക്കുകയാണ്. അതിന് നന്ദി പറയേണ്ടത് രാഹുൽ ഗാന്ധിയോട് ആണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ ചേർത്തുപിടിക്കുന്ന സർക്കാർ ആണിത്.






