തിരുവനന്തപുരം:സംസ്ഥാനത്ത്അധിക വൈദ്യുതി എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും.
ഇന്നും വൈകീട്ട് 6.15 നും രാത്രി 12 .45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നാണ് അറിയിപ്പ്.
ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതിനാലും കട്ടിന് സാധ്യതയുണ്ട്.
ഇപ്പോഴത്തെ വര്‍ധിച്ച ഉപയോഗം കണക്കിലെടുത്ത് വേനൽക്കാലത്തേയ്ക്ക് ഉള്‍പ്പടെ വരും മാസങ്ങളിൽ കൂടുതൽ വൈദ്യുതി വാങ്ങാൻ സർക്കാർ ശ്രമം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ഇന്നലത്തെ പോലെ ഇന്നും. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത കൂടുതൽ.
കാറ്റാടി നിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതിനാൽ ലഭ്യത കുറവ് . തത്സമയ വിപണയിൽ നിന്ന് കൂടുതൽ കിട്ടുമെന്നും ഉറപ്പില്ല.
അധികമായുള്ളത് കേന്ദ്രം അനുവദിച്ച 150 മെഗാവാട്ട് മാത്രം. മധ്യപ്രദേശിൽ നിന്ന് കടമായി 200 മെഗാവാട്ട്.
ഒഡിഷ്യയിൽ നിന്ന് ഉള്‍പ്പെടെ പ്രതീക്ഷിച്ച വൈദ്യുതി തരപ്പെടുത്താനുമായില്ല. അങ്ങനെ ആകെ മൊത്തം 900 മെഗാവാട്ട് വരെ വൈദ്യുതി കുറവുള്ള അവസ്ഥയാണ്.
അതിനാൽ തന്നെ ഇന്നലത്തെ പോലെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അറിയിപ്പ്.
ഗ്രിഡ് ഫ്രീക്വൻസി കുറയുന്നതിൽ ആറ് മണി മുതൽ ഷെഡ്യൂള്‍ ചെയ്തതിനെക്കാള്‍ വൈദ്യുതി എടുക്കരുതെതെന്ന് റീജിയണൽ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പമുണ്ട്.
ഇന്നലെ വേനൽക്കാലത്തേത് പോലെ 5496 മെഗാവാട്ടായിരുന്നു പീക്ക് ഡിമാന്റ്. 24.76






