ഇടുക്കി: കുമളിയിലെ സ്വകാര്യ ബസ് കണ്ടക്ടറായ രഞ്ജീഷിന്റെ അപ്രതീക്ഷിത വിയോഗംതാങ്ങാനാവാതെ സൈബറിടം.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉറ്റ സുഹൃത്തുക്കളെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തുകയാ ണ്.
ജീവിതത്തിലെ പ്രതിസന്ധികളോട് പുഞ്ചിരിയോടെ പോരാടിയ ഒരു
സാധാരണക്കാരന്റെ നൊമ്പരമുണര്‍ത്തുന്ന വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല.
ഒരാഴ്ച മുന്‍പ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച രഞ്ജീഷ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.
കോഴിമലയില് പ്രായമായ മാതാപിതാക്കള്‍ക്കും താന്‍ ജീവനുതുല്യം സ്നേഹിച്ച മകനുമൊപ്പമായിരുന്നു രഞ്ജീഷിന്റെ താമസം.
കുടുംബജീവിതത്തിലുണ്ടായ അപ്രതീക്ഷിത തകര്‍ച്ചകളും മാനസിക വിഷമങ്ങളുമാണ് രഞ്ജീഷിനെ ഇത്തരമൊരു കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.
ആറ് വര്‍ഷം മുന്‍പ് സാമ്പത്തിക ഭദ്രത ലക്ഷ്യമിട്ട് ഭാര്യ ജോലിക്കായി ഷാര്‍ജയിലേക്ക് പോയതോടെയാണ് രഞ്ജീഷിന്റെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്.
അവിടെയെത്തിയ ഭാര്യ പിന്നീട് മറ്റൊരാളുമായി ബന്ധത്തിലാവുകയും തുടര്‍ന്ന് രഞ്ജീഷുമായുള്ള ദാമ്പത്യബന്ധം പൂര്‍ണ്ണമായി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കുന്നു.
ഭാര്യ വിദേശത്തേക്ക് പോയതോടെ മകനെ നെഞ്ചോട് ചേര്‍ത്തുപിടിച്ച് വളര്‍ത്തിയ രഞ്ജീഷിന്റെ ജീവിതം മകന് വേണ്ടി മാത്രമായി മാറി.
എന്നാല്‍ ഇതിനിടയില്‍, ആറ് വര്‍ഷത്തിന് ശേഷം ഒരു മാസം മുന്‍പ് നാട്ടിലെത്തിയ ഭാര്യ,
മകനെ തന്റെയൊപ്പം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനായി കട്ടപ്പന കോടതിയെ സമീപിച്ചു.
നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കോടതി ഉത്തരവ് ഭാര്യയ്ക്ക് അനുകൂലമായി വരികയും, അമ്മയോടൊപ്പം പോകാന്‍ കുട്ടിക്ക് അനുമതി ലഭിക്കുകയും ചെയ്തു.
വര്‍ഷങ്ങളോളം താന്‍ കൂടെക്കിടത്തി പോറ്റിവളര്‍ത്തിയ ഏക മകനെ പെട്ടെന്നൊരു ദിവസം അമ്മയ്ക്കൊപ്പം വിട്ടുനല്‍കേണ്ടി വന്നത് രഞ്ജീഷിനെ മാനസികമായി പൂര്‍ണ്ണമായി തളര്‍ത്തിക്കളഞ്ഞു.
മകന് തന്നില്‍ നിന്ന് എന്നെന്നേക്കുമായി അകന്നുപോകുമെന്ന ആഴമേറിയ സങ്കടം താങ്ങാനാകാതെയാണ് രഞ്ജീഷ് ജീവനൊടുക്കാന്‍
ശ്രമിച്ചതെന്ന് പ്രാദേശിക പഞ്ചായത്ത് അംഗം റോബിന് കാരക്കാടന്‍ വെളിപ്പെടുത്തി.
രഞ്ജീഷിന്റെ മരണശേഷവും ക്രൂരമായ നിലപാടുകളാണ് ഭാര്യയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
അച്ഛന്റെ വിയോഗവാര്‍ത്ത അറിഞ്ഞിട്ടും കുട്ടിയെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുപ്പിക്കാന്‍ പോലും വിട്ടുനല്‍കാന്‍ അമ്മ ആദ്യം തയ്യാറായില്ല.
ഒടുവില്‍ ബന്ധുക്കളും നാട്ടുകാരും വീണ്ടും കോടതിയെ സമീപിച്ച ശേഷമാണ് കടുത്ത നിബന്ധനകളോടെ അച്ഛന്റെ സംസ്കാര ചടങ്ങുകള്‍ക്കായി കുട്ടിയെ നാട്ടിലെത്തിക്കാന്‍ സാധിച്ചതെന്ന് റോബിന് കാരക്കാടന്‍ കൂട്ടിച്ചേര്‍ത്തു.
മകനെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒരച്ഛന് ആ വേര്‍പാട് ഒട്ടും താങ്ങാന്‍ കഴിയുന്നതായിരുന്നില്ലെന്ന് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള എല്ലാവരും ഒരേസ്വരത്തില്‍ സാക്ഷ്യപ്പെടുത്തുന്നു.






