കൊല്ലം: യുവാവിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി കരിങ്ങന്നൂർ സ്വദേശി ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രണ്ട് ദിവസമായി ഇയാളെ കാണാനില്ലായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മൃതശരീരം കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ തെരച്ചിലില്‍ ചന്തുവിന്റെ വീടിനടുത്തുള്ള കുന്നിൻമുകള് എന്ന പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത ഒരു വീട്ടില്‍ രക്തക്കറ കണ്ടു.
തുടർന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനോട് ചേർന്നുള്ള കാടു മൂടിയ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പൂയപ്പള്ളി പൊലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി,
പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കാരം നടത്തി. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






