ഡല്‍ഹി: പതിനാറുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉള്‍പ്പെടെ നാലുപേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു.
ഔട്ടർ ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കേസില്‍ ശിവം ഗണേഷ് (19) എന്നയാളെയും 16, 17 വയസ്സുള്ള മൂന്ന് കൗമാരക്കാരെയുമാണ് പോലീസ് പിടിയിലായത്.
പ്രതികളില്‍ ഒരാളായ 17 വയസ്സുകാരൻ പെണ്‍കുട്ടിയുടെ സുഹൃത്തായിരുന്നു. ഇയാളെ കാണാനാണ് പെണ്‍കുട്ടി പോയത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ പെണ്‍കുട്ടിയെ ആദ്യം ബലാത്സംഗം ചെയ്തു. സംഭവം പുറത്തു പറയുമെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയതോടെ ഇയാള്‍ മറ്റ് മൂന്ന് കൂട്ടുകാരെക്കൂടി വിളിച്ചുവരുത്തി വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
തുടർന്ന് സമീപത്തെ വിജനമായ പറമ്പിലെത്തിച്ച് ആറിലധികം തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. പെണ്‍കുട്ടി മരിച്ചതോടെ മൃതദേഹം മണ്ണും ഇലകളും ഉപയോഗിച്ച് മറച്ച ശേഷം പ്രതികള്‍ വാഹനം വിളിച്ച് രക്ഷപ്പെടുകയായിരുന്നു.
വിജനമായ പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട മൃതദേഹം തെരുവ് നായ്ക്കള്‍ കടിക്കുന്നത് കണ്ട നാട്ടുകാരാണ് വിവരമറിയിച്ചത്. പെണ്‍കുട്ടിയുടെ വലതുകൈ നഷ്ടപ്പെടുകയും മുഖം തിരിച്ചറിയാൻ കഴിയാത്തവിധം വികൃതമാകുകയും ചെയ്ത നിലയിലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ എട്ടോളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഭവസമയത്ത് കണ്ട സംശയകരമായ വാഹനത്തെ പിന്തുടർന്നാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. പ്രദേശികമായി നടത്തിയ തിരച്ചിലില്‍ കൊല്ലപ്പെട്ടത് 16-കാരിയാണെന്ന് തിരിച്ചറിഞ്ഞു. പ്രതികളില്‍ നിന്ന് രണ്ട് കത്തികളും രക്തം പുരണ്ട വസ്ത്രങ്ങളും പോല






