കൊച്ചി: ലക്ഷങ്ങൾ മുടക്കി ടാർ ചെയ്തകുണ്ടന്നൂർ-തേവര പാലത്തിലെ കുഴികൾ അടിയന്തരമായി അടച്ച് ടാർ ചെയ്യണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർക്കാണ് (ദേശീയപാതാവിഭാഗം) കമ്മീഷൻ നിർദ്ദേശം നൽകിയത്.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തിയ ശേഷം നടപടിയെടുക്കാനാണ് നിർദ്ദേശം.
സെപ്റ്റംബർ 10 ന് പത്തടിപ്പാലം പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുമ്പോൾ
അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ ഹാജരായി വസ്തുതകൾ ധരിപ്പിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
ലക്ഷങ്ങൾ മുടക്കി 20 ദിവസം അടച്ചിട്ട് ടാർ ചെയ്ത കുണ്ടന്നൂർ-തേവര പാലത്തിലെ റോഡാണ് തകർന്നത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.






