കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ.
എൻഎസ്എസിൻ്റെ ബജറ്റ് ദിനത്തില്‍ സുരേഷ് ഗോപി എൻഎസ്എസ് ആസ്ഥാനത്തെത്തിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നു എന്ന് കുറ്റപ്പെടുത്തി എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ. ബിജെപിയുമായി അടുത്തുനില്ക്കുകയാണ് എൻഎസ്എസ് എന്നു വരുത്തി തീർക്കാനാണ് സുരേഷ് ഗോപി വന്നതെന്നും സുകുമാരൻ നായർ വിമർശിച്ചു. പാർലമെൻറ് പോലെ തന്നെയാണ് ഞങ്ങളുടെ യോഗവും. അദ്ദേഹം എന്താ ഒന്നും അറിവില്ലാത്ത കുട്ടിയാണോ എന്നും സുകുമാരൻ നായർ ചോദിച്ചു. തെറ്റുപറ്റിയെന്ന് സുരേഷ് ഗോപി അന്ന് തന്നെ പറഞ്ഞതാണ്. അതിനുശേഷം ആണ് പിന്നീട് തിരുത്തിയതെന്നും എൻഎസ്എസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
എൻഎസ്എസിനെ തീർക്കും എന്ന് പറഞ്ഞിട്ടുള്ളവർ തീർന്നിട്ടുള്ളതല്ലാതെ ഞങ്ങള്‍ക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. സുരേഷ് ഗോപി ആദ്യം അമ്മ സംഘടന ശുദ്ധീകരിക്കട്ടെയെന്നും സുരേഷ് ഗോപി ചൂണ്ടിക്കാണിച്ചു. സുരേഷ് ഗോപി ചൂലുകൊണ്ട് അടിച്ചുവാരുമെന്നാണോ എന്ന് ചോദിച്ച സുകുമാരൻ നായർ അയാള്‍ക്ക് എൻഎസ്എസിനെ ഒരു പുല്ലും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാണിച്ചു. നിലവിലെ വിവാദം വീണ്ടും ഉണ്ടാക്കിയതിന് പിന്നില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും അതില്‍ പാവം ഉപരാഷ്ട്രപതിയേയും വലിച്ചിഴച്ചുവെന്നും ജി സുകുമാരൻ നായർ പറഞ്ഞു.






