ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന എസ്ജെസിസി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നാളെമുതല്‍ 18 തീയതികളില്‍ കോളജ് കാമ്പസിലെ അറ്റ്മോസ് തീയറ്ററില്‍ നടക്കും.
നാളെ ഉച്ചയ്ക്ക് 12ന് പ്രശസ്ത സംവിധായകന് ചിദംബരം എസ്. പൊതുവാള് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ 8.45ന് ചിദംബരം എസ്. പൊതുവാള് സംവിധാനം ചെയ്ത ബാലന്. വൈകിട്ട് എസ്ജെസിസി അലുമ്നി സെഷനില്‍ രണ്ട് ഡോക്യുമെന്ററികൾ പ്രദര്‍ശിപ്പിക്കും.
17ന് രാവിലെ 8.45ന് കൃഷാന്ദ് ആര്.കെ. സംവിധാനം ചെയ്ത മസ്തിഷ്ക മരണം. 18ന് രാവിലെ 8.45ന് രാജേഷ് മാധവന് സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും.
മികച്ച ചിത്രത്തിന് 25,000 കാഷ് അവാര്‍ഡ്
പ്രമുഖ ചലച്ചിത്ര നിരൂപകനും എഫ്ഐപി ആര്ഇഎസ്ഇഐ ജനറല്‍ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജുംദാര്‍ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാനായി പ്രവര്‍ത്തിക്കും.
സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ബോസും അഭിനേത്രി സജിത മഠത്തിലും ജൂറി അംഗങ്ങളാണ്.
മികച്ച ചിത്രത്തിന് വേഴാമ്പലിന്റെ മാതൃകയിലുള്ള ഗോള്‍ഡന്‍ ഹോണ്‍ബില്‍ പുരസ്കാരവും 25,000 കാഷ് അവാര്‍ഡും രണ്ടാം മികച്ച ചിത്രത്തിനും മികച്ച കാമ്പസ് ചിത്രത്തിനും സില്‍വര്‍ ഹോണ്‍ബില്‍ പുരസ്കാരവും 15,000 രൂപ കാഷ് അവാര്‍ഡും മികച്ച കാമ്പസ് ചിത്രത്തിന് പതിനായിരം രൂപ കാഷ് അവാര്‍ഡും സമ്മാനിക്കും.
18ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഉച്ചകഴിഞ്ഞ് കാമ്പസ് ചിത്രങ്ങള്‍
മൂന്നു ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഏഴുവരെ എസ്ജെസിസി വിദ്യാര്‍ഥികളുടെ കലാപരിപാടികളും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുടെ പ്രകടനങ്ങളുമുണ്ടാകും.






