ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം നേടിക്കൊടുത്ത് ഷർമിള ധങ്കർ.
ഇതോടെ അഞ്ചാം ദിവസം അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ മെഡല്‍ നേട്ടം 10 ആയി ഉയർന്നു.
വനിതകളുടെ ഷോട്ട്പുട്ട് എഫ്57 ഫൈനലില്‍ സ്വർണമെഡല്‍ ജേതാവായതോടെ പാരാ അത്ലറ്റിക്സില് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വർണ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഷർമ്മിള ചരിത്രം കുറിച്ചിരിക്കുകയാണ്. ഇതേ മത്സരത്തില്‍ മാറ്റുരച്ച ഇന്ത്യയുടെ ശില്പ കെ ഷൈല നാലാം സ്ഥാനത്തുനിന്ന് വെങ്കലനേട്ടത്തിലെത്തി.
പുരുഷന്മാരുടെ ഹൈജമ്പ് ഫൈനലില്‍ സർവേഷ് അനില്‍ കുഷാരെ വെള്ളി നേടി. ഹൈജമ്പ് ദേശീയ റെക്കോർഡ് ഉടമയായ സർവേഷ് കുഷാരെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ ഹൈജമ്പ് ഇനത്തില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. പുരുഷന്മാരുടെ 79 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലില്‍ വല്ലൂരി അജയ ബാബുവും വെള്ളി നേടി.
നേരത്തെ വനിതകളുടെ 53 കിലോഗ്രാം വെയ്റ്റ് ലിഫ്ടിംഗ് ഫൈനലില്‍ ഗ്യാനേശ്വരി യാദവ് വെള്ളി നേടിയിരുന്നു. വനിതകളുടെ 58 കിലോഗ്രാം ഫൈനലില്‍ ബിന്ദ്യാറാണി ദേവി വെങ്കലവും നേടി. ഇന്ത്യ ഇതുവരെ രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലവുമാണ് നേടിയത്. ബോക്സിംഗില്‍ സച്ചിൻ സിവാച്ച് (60 കിലോഗ്രാം), അങ്കുഷ് പങ്കല്‍ (80 കിലോഗ്രാം), സാക്ഷി ചൗധരി (വനിതകള്‍ 51 കിലോഗ്രാം) എന്നിവർ ക്വാർട്ടർ ഫൈനലില്‍ പ്രവേശിച്ചു.






