തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കി ഈ ആഴ്ച തന്നെ തുക വിതരണം ചെയ്തു തുടങ്ങുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.
വയനാട് തുരങ്കപാതയിലെ മണ്ണിടിച്ചില്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇഎസ്എ പരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ ഒരു ആശങ്കകള്‍ക്കും അടിസ്ഥാനമില്ല. കാരണം വിദഗ്ധ സമിതി ഒരു ഡ്രാഫ്റ്റ് റിപ്പോര്‍ട്ടാണ് ചെയ്തിരിക്കുന്നത്. നേരത്തെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 13108 ചതുരശ്ര കിലോമീറ്ററായിരുന്നു നിശചയിച്ചിരുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ച് 9993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു.123 വില്ലേജുകള്‍ ആയിരുന്നു. പിന്നീട് വില്ലേജുകള്‍ സ്പ്ലിറ്റ് ചെയ്ത് 131 വില്ലേജകുളിലായി പരിധി നിശ്ചയിച്ചു.
13000 ചതുരശ്രകിലോമീറ്ററായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അതില്‍ 3000 ചതുരശ്രകിലോമീറ്റര്‍ കുറച്ചു. അതിന് ശേഷം കഴിഞ്ഞ ഗവണ്മെന്റ് 98 വില്ലേജുകളാക്കി കുറച്ചു. ഇപ്പോഴുള്ള കരടില്‍ വന്നിരിക്കുന്നത് പതിനായിരത്തില്‍ താഴെ ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി പറഞ്ഞ കാര്യമാണ്. അതിനെതിരായിട്ട് 98 വില്ലേജുകളിലേക്ക് എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഗവണ്മെന്റ് നടത്തിക്കൊണ്ടിരിക്കുകയാണ്. കമ്മിറ്റിയുടെ മുന്‍പാകെ ഇക്കാര്യം അറിയിച്ചിരുന്നു. അവര്‍ ഇവിടെ സന്ദര്‍ശിച്ചിരുന്നു. ഞാനും പരിസ്ഥിതി മന്ത്രി സണ്ണി ജോസഫും അടങ്ങുന്ന ഉദ്യോസ്ഥസംഘം വിദഗ്ധസമിതിയുമായി വളരെ വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
കരടിന്റെ കാലാവധി തീരുന്നതിനാലാണ് വീണ്ടും എക്സ്റ്റന്റ് ചെയ്യാന്‍ കരട് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇഎസ്എ നിയമത്തേക്കാള്‍ കര്‍ശനമാണ് വന നിയമം. യാതൊരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. ഈ പതിനായിരം ചതുരശ്ര കിലോമീറ്റററില്‍ 9200 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് ഫോറസ്റ്റാണ്. 9990 ചതുരശ്ര കിലോമീറ്റര്‍ എന്നത് 8590 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ 98 വില്ലേജുകളില്‍ ഒതുങ്ങണമെന്നാണ് നമ്മുടെ ആവശ്യം.
മറ്റൊരു കാര്യം കമ്മിറ്റിയുടെ മുന്‍പാകെ അവതരിപ്പിച്ച ഒരു കാര്യം ചില വില്ലേജുകളില്‍ ഫോറസ്റ്റ് ഉണ്ട് ബാക്കി ജനവാസ മേഖലയാണ്. ഈ ജനവാസമേഖലയെ ഒഴിവാക്കി പ്രഖ്യാപിക്കണമെന്നാണ്. ഒരു വില്ലേജ് മൊത്തമായി പ്രഖ്യാപിക്കരുത്. ഇത് പരിഗണിക്കാമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ തുടരും. ഗവണ്മെന്റ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കും. റെയില്‍വേ വിഭജനത്തിനെതിരെയുള്ള സംസ്ഥാനത്തിന്റെ ശക്തമായ എതിര്‍പ്പ് പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.






