പത്തനംത്തിട്ട: വ്യാജരേഖ ചമച്ച് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു;കേസില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസ് കസ്റ്റഡിയിൽ
പഞ്ചായത്ത് ജീവനക്കാരിയും കോന്നി മ്ലാന്തടം സ്വദേശിയുമായ റാണി ലക്ഷ്മിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.
.ഇവർ സേവനമനുഷ്ഠിച്ച മൂന്ന് പഞ്ചായത്തുകളിലും വ്യാപക ക്രമക്കേട് നടത്തിയതായാണ് പോലീസിന് ലഭിക്കുന്ന സൂചന.
ലൈഫ് ഭവന പദ്ധതി, വീട് പുനരുദ്ധാരണം എന്നിവയ്ക്കായി അനുവദിച്ച തുക ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ ഏറെക്കാലം മുടങ്ങിയതാണ് സംശയങ്ങള്‍ക്ക് വഴിതുറന്നത്.
' സീതത്തോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവർ ഉന്നയിച്ച സംശയങ്ങളെ തുടർന്ന് ഫണ്ട് വിനിയോഗത്തില്‍ ഓഡിറ്റ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക ഉദ്യോഗസ്ഥ സംഘം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.കേസില്‍ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പോലീസിന്റെ കസ്റ്റഡിയില്‍
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതിയുടെ കോന്നി മ്ലാന്തടത്തുള്ള വസതിയില്‍ പോലീസ് സംഘം വീടുപരിശോധന നടത്തി.





