ആലുവയില്‍ സർക്കാർ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ചതായി പരാതി. ജില്ലാ ജനറല്‍ ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റൻ്റ് ലാലുവിനേയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്.
വൈകിട്ട് ഏഴരയോടെ ഡോക്ടറെ കണ്ടതിനുശേഷം ഡ്രസ് ചെയ്യാൻ എത്തിയ രണ്ട് യുവാക്കള്‍ ആണ് ആക്രമണം നടത്തിയത്.
മുറിവുള്ള വിരല്‍ ഡ്രസ് ചെയ്തപ്പോള്‍ കൈ പൂർണമായി ബാൻഡേജ് ചുറ്റണം എന്നായിരുന്നു ആവശ്യം. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ചെയ്യാൻ സാധിക്കൂ എന്ന് പറഞ്ഞതില്‍ പ്രകോപിതനായ രോഗി നഴ്സിംഗ് അസിസ്റ്റൻ്റിൻ്റെ മുഖത്ത് അടിച്ചു. ഇതിനിടെ രോഗിയുടെ കൂടെയുണ്ടായിരുന്ന ആളും റൂമിലേക്ക് കയറി ലാലുവിനേ ആക്രമിച്ചതായി പറയുന്നു.
ഇതിനിടെ സെക്യൂരിറ്റി ജീവനക്കാരൻ ഓടി വന്നതോടെ രണ്ടുപേരും പുറത്തേക്ക് പോയി. മർദ്ദനമേറ്റ നേഴ്സിംഗ് അസിസ്റ്റൻറ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.






