ആദൂർ: നെഞ്ചുവേദന അനുഭവപ്പെട്ട് ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് സ്വയം സ്കൂട്ടർ ഓടിച്ചു വന്ന 48-കാരൻ കുഴഞ്ഞുവീണു മരിച്ചു.
ആദൂർ മണ്ടേബിട്ടു ഹൗസിലെ ഗോപാലൻ്റെ മകൻ എം ബാലകൃഷ്ണൻ (48) ആണ് മരിച്ചത്. വെള്ളിയാഴ്ച (ഓഗസ്റ്റ് 28) രാവിലെ 10 മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. കല്‍പ്പണിക്കാരനായ ബാലകൃഷ്ണൻ രാവിലെ ജോലിക്ക് പോയിരുന്നു. പണിസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്കൂട്ടർ സ്വയം ഓടിച്ച് മണ്ടേബിട്ടുവിലെ ഹെല്‍ത്ത് സെൻ്ററില്‍ എത്തിയ ഉടനെ ബാലകൃഷ്ണൻ കുഴഞ്ഞുവീഴുകയായിരുന്നു.
കുഴഞ്ഞുവീണ ഇയാളെ ഉടൻ തന്നെ ചികിത്സയ്ക്കായി മുള്ളേരിയ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർ പരിശോധിച്ചപ്പോള്‍ മരണം സംഭവിച്ചതായി സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കാസർകോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെ വീട്ടിലെത്തിച്ച് സംസ്കാര കർമങ്ങള്‍ നടത്തി.
പൊലീസ് കേസെടുത്തു
സംഭവത്തില്‍ ആദൂർ പൊലീസ് ബിഎൻഎസ് 194-ാം വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. എസ്ഐ ഇ സുകുമാരൻ്റെ നേതൃത്വത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്. സുജാതയാണ് മരിച്ച ബാലകൃഷ്ണൻ്റെ ഭാര്യ. മക്കള്‍: ഷിബിൻ, അനന്യ. മാതാവ്: മാധവി. സഹോദരങ്ങള്‍: ശ്രീധരൻ, ലക്ഷ്മി.
പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും






