ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സിഎംആര്‍എല്‍ - എക്സാലോജിക് കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.
സതീശന് പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് മുതിര്‍ന്ന ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്. ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി. പ്രതിയായ കേസില്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോയാല്‍ പ്രധാനപ്പെട്ട പല യുഡിഎഫ് നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് വി.ഡി.സതീശന്റെ ഈ നിശബ്ദതയ്ക്ക് പിന്നിലെന്ന് സുരേന്ദ്രന് ആരോപിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അധികാരത്തിലിരിക്കുന്ന വി.ഡി. സതീശന് സര്‍ക്കാര്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അതേ നയങ്ങളാണ് തുടരുന്നതെന്നും, എല്ലാ പ്രമുഖ വിഷയങ്ങളിലും ഇരുമുന്നണികള്‍ക്കും ഒരേ നിലപാടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുമ്പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ പിണറായി വിജയനും കുടുംബത്തിനുമെതിരായ അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപിച്ചിരുന്ന സതീശന്, ഇപ്പോള്‍ ഇഡി അന്വേഷണം ശക്തമായി തെളിവുകള്‍ പുറത്തുവരുമ്പോള്‍ യാതൊരു നിലപാടും വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ്. സിഎംആര്‍എല്‍ കേസില്‍ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ഒരുപോലെ പങ്കുണ്ടെന്നും, ഇരുവിഭാഗവും കമ്പനിയില്‍ നിന്ന് മാസപ്പടിയും കൈക്കൂലിയും പറ്റിയിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു. കേരളത്തില്‍ എല്‍ഡിഎഫ് - യുഡിഎഫ് ഒത്തുകളി ശക്തമാണെന്നും സിഎംആര്‍എല്‍ അഴിമതിപ്പണം ഹവാല ഇടപാടുകള്‍ വഴി ഗള്‍ഫിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ ബിജെപിയെ ഒഴിവാക്കി പക്ഷപാതപരമായി അന്വേഷണം നടത്തുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണങ്ങള്‍ക്കും സുരേന്ദ്രന് മറുപടി നല്കി. ബിജെപിക്കെതിരെ എന്തെങ്കിലും പരാതിയോ കേസോ നിലവിലുണ്ടോ എന്ന് ചോദിച്ച സുരേന്ദ്രന്, പാര്‍ട്ടി അറബിക്കടലില്‍ മുങ്ങിക്കൊണ്ടിരിക്കുമ്പോള്‍ സമനില തെറ്റിയതുപോലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി അസംബന്ധങ്ങള്‍ സംസാരിക്കുന്നതെന്നും പരിഹസിച്ചു






