എറണാകുളം : എറണാകുളം ആലങ്ങാട് യുവതിക്ക് സഹോദരന്റെ ക്രൂരമർദ്ദനം. സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവതിയെ സഹോദരൻ ക്രൂരമായി മർദ്ദിച്ചത്. എറണാകുളം ആലങ്ങാട് സ്വദേശി ജോമോള്‍ക്കാണ് മര്‍ദനമേറ്റത്. സഹോദരന് ജോയ്സണും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. സ്വര്‍ണം മോഷ്ടിച്ചെന്നത് വ്യാജ ആരോപണമെന്ന് എഫ്ഐആര്‍.
വാടക വീട്ടില്‍ വച്ച് ഇന്നലെയായിരുന്നു സംഭവം. കുറച്ച് നാളുകളായി ജോയ്സണും ജോമോളും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. ജോമോളുടെ മേല്‍ ഒരു സ്വര്‍ണമോഷണ ആരോപണം നിലനിനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജോമോള്‍ പൊലീസില്‍ പരാതി നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. മൊബൈല്‍ ഫോണ്‍ വലിച്ചെറിയുകയും തലയിലടക്കം ക്രൂരമായി ആക്രമിക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സഹോദരന് തന്നെ ഒരുപാട് ഉപദ്രവിച്ചെന്ന് യുവതി പറയുന്നു. മുടിക്ക് കുത്തി പിടിച്ച് മതിലോട് ചേര്‍ത്ത് തല അമര്‍ത്തി. മുറിയില്‍ പൂട്ടിയിട്ടശേഷം ചൂല് കൊണ്ട് സഹോദനന്റെ ഭാര്യ അടിച്ചു. എനിക്ക് ഭ്രാന്താണെന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് അവര്‍ എന്നെ ഉപദ്രവിച്ചതെന്നും യുവതി പോലീസിനോട് വ്യക്തമാക്കി.






