പൂനൈ: മഹാരാഷ്ട്രയിലെ പൂനൈയില്‍ ഒമ്പതുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
ജുന്നാർ താലൂക്കിലെ പിംപള്‍വാഡി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 25കാരനായ സഹില്‍ ഖേരെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കർഷകദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അസുഖബാധിതയായതിനാല്‍ കുട്ടി അന്ന് സ്കൂളില്‍ പോയിരുന്നില്ല. മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.
വൈകുന്നേരം മാതാപിതാക്കള്‍ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസ്സിലായത്. തുടർന്ന് ബന്ധുക്കളും അയല്‍വാസികളും ചേർന്ന് തിരച്ചില്‍ ആരംഭിച്ചു. പൊലീസ് അന്വേഷണം ഊർജിതമാക്കിയെങ്കിലും ആദ്യഘട്ടത്തില്‍ കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതിയും ഒന്നും അറിയാത്ത ഭാവത്തില്‍ തിരച്ചിലില്‍ പങ്കെടുത്തിരുന്നതായി പൊലീസ് പറയുന്നു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അസ്വാഭാവിക സാഹചര്യത്തില്‍ ഒരാള്‍ സൈക്കിളില്‍ പോകുന്നത് ദൃശ്യങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആ വഴിക്ക് തിരിച്ചു. ദൃശ്യത്തിലുള്ളത് സഹില്‍ ഖേരെയാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്തു.
സൈക്കിളില്‍ പോയത് താനാണെന്ന് പ്രതി സമ്മതിച്ചതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച വിവരം പുറത്തുവന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് മരത്തിന് സമീപത്തെ ഓവുചാലില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ബന്ധുക്കളും പുണെ-നാസിക് ഹൈവേ ഉപരോധിച്ചു. പ്രതിക്ക് കർശന ശിക്ഷ നല്‍കണമെന്നും കേസിന്റെ വിചാരണ അതിവേഗ കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊലീസ് ഉറപ്പ് നല്‍കിയതിനെ തുടർന്ന് പ്രതിഷേധക്കാർ പിരിഞ്ഞുപോയി.
പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുക






