തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന പിണറായി വിജയന്റെ പ്രസ്താവന പൂർണമായും ശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദൻ. ജനങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും, ഇതിന്റെ കാരണങ്ങളാണ് പിണറായിവിജയൻ കണ്ണൂരില്‍ വിശദീകരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തില്വ്യക്തമാക്കി. പാർട്ടി വിലയിരുത്തല്‍ റിപ്പോർട്ടില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂർ അടക്കമുള്ള മണ്ഡലങ്ങളില്‍ പാർട്ടി വോട്ടുകള്‍ ചോർന്നിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ തുറന്നുസമ്മതിച്ചു. എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകള്‍ പോലും മാറ്റി കുത്താൻ ജനങ്ങളെ നിർബന്ധിതരാക്കിയത് തെറ്റിദ്ധാരണകളുടെ ഫലമാണ്. പാർട്ടി നിർത്തുന്ന സ്ഥാനാർഥികള്‍ക്ക് മാത്രമേ പാർട്ടി അംഗങ്ങളും പ്രവർത്തകരും വോട്ടു ചെയ്യാവൂ. അതില്‍ നിന്ന് മാറി ചിന്തിക്കാൻഅംഗങ്ങള്ക്ക് യാതൊരു അവകാശവുമില്ലെന്നും പാർട്ടി നിലപാടുകള്‍ക്ക് എതിരായ വോട്ടിംഗിനെ വിമർശിക്കുകയാണ് പിണറായി ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പില്‍ യഥാർത്ഥത്തില്‍ തെറ്റുപറ്റിയത് പാർട്ടിക്കാണോ അതോജനങ്ങള്ക്കാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നല്കാൻ എം.വി. ഗോവിന്ദൻ തയാറായില്ല. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തില്‍ ജനങ്ങള്വീണുപോയതുകൊണ്ടാണ് ഇത്തരം വിലയിരുത്തലുകള്‍ നടത്തേണ്ടിവന്നതെന്നും, പാർട്ടിക്കുള്ളിലെ വീഴ്ചകള്‍ പരിഹരിച്ച് ജനങ്ങളെ വീണ്ടും ഒപ്പം നിർത്താനുള്ള ശ്രമങ്ങളിലാണ് സി.പി.എമ്മെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു






