വൈക്കം : വൈക്കം മഹാദേവ ക്ഷേത്ര പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുകയാണെന്നും ഇവ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ശക്തം. ക്ഷേത്രത്തിലെയും ക്ഷേത്രക്കുളത്തിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത്.
ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും വള്ളി പടര്പ്പുകള് പടര്‍ന്നു കയറിയ നിലയിലും ചപ്പുചവറുകള്‍ കൂടി കിടക്കുന്ന നിലയിലുമാണ്. ക്ഷേത്രത്തിനകത്തുണ്ടാകുന്ന മാലിന്യങ്ങള്‍ സംസ്കരിക്കുവാന്‍ രണ്ട് ഇന്‍സിനറേറ്റര്‍ ഉണ്ടങ്കിലും അതു ഉപയോഗിക്കാത്ത നിലയിൽ ആണെന്നാണ് ആക്ഷേപമുയരുന്നത്.
നിലവിൽ ക്ഷേത്രത്തിലെ മാലിന്യങ്ങൾ കലാമണ്ഡപത്തിന്ന് കിഴക്കുഭാഗത്തുള്ള ദേവസ്വം ഭൂമിയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. ഇവിടെ പച്ചില പടര്പ്പുകള് പടര്‍ന്ന് കയറിയിട്ടുണ്ട്. ഇഴ ജന്തുക്കളുടെ ശല്യവും രൂക്ഷമാണ്.






