വാഗമൺ: പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ പൊലീസുകാരൻ ബലാൽസംഗം ചെയ്തു.
നിയമപാലനം ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിലാണ് വനിതാ പൊലീസുകാരിയും ഇതേ സ്റ്റേഷനിലെ പൊലീസുകാരനും അനാശാസ്യത്തിൽ ഏർപ്പെട്ടത്. സേനയ്ക്കാകെ നാണക്കേടായ സംഭവം ഒതുക്കി തിർക്കാനുള്ള ശ്രമവും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്.
വാഗമൺ പൊലീസ് സ്റ്റേഷനിൽ നടന്ന ഗുരുതരമായ അച്ചടക്കലംഘനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയെന്ന ആക്ഷേപവും സേനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരേയും കാണാതായതിനേ തുടർന്ന് അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് സ്റ്റേഷന്റെ മുകൾനിലയിലെ വിശ്രമമുറിയിൽ ഇരുവരേയും അനാശാസ്യത്തിൽ ഏർപ്പെടുന്ന നിലയിൽ കണ്ടെത്തിയത്.
ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സംഭവത്തിന്റെ വ്യാപ്തി പുറത്തറിയാതിരിക്കാനാണ് ഇവർ ശ്രമിച്ചത്. പുറം ലോകമറിഞ്ഞാൽ സേനയ്ക്കുണ്ടാകുന്ന നാണക്കേട് മൂലം ഇരുചെവി അറിയാതെ സംഭവം ഒതുക്കി തീർക്കാനാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ശ്രമിച്ചത്. തുടർന്ന് ആരോപണ വിധേയനായ പൊലീസുകാരനേ കുമളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.
ചെറിയ വീഴ്ച്ചകളിൽ പോലും കർശന നടപടി സ്വീകരിക്കുന്ന പൊലീസ്, സ്വന്തം സ്റ്റേഷനുള്ളിൽ നടന്ന ഗുരുതരമായ അച്ചടക്കലംഘനത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്.
പരസ്പര സമ്മതത്തോടെയാണ് ഇരുവരും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ വാഗമൺ പോലെയുള്ള സ്ഥലത്ത് ധാരാളം റിസോർട്ടുകളും, ലോഡ്ജുകളും ഉള്ളപ്പോൾ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി തന്നെ തെരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഒരു വിഭാഗം പൊലീസുകാർ പറയുന്നത്






