ThirdEye News
arrow_backതിരികെMain

പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ പൊലീസുകാരൻ ബലാൽസംഗം ചെയ്തു; സംഭവം വാഗമൺ പൊലീസ് സ്റ്റേഷനിൽ; പൊലീസുകാരനെ കുമളിയിലേക്ക് സ്ഥലം മാറ്റി അന്വേഷണം അട്ടിമറിക്കാൻ നീക്കം

schedule2026 ഓഗസ്റ്റ് 8personസ്റ്റാഫ് റിപ്പോർട്ടർ
പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ പൊലീസുകാരൻ ബലാൽസംഗം ചെയ്തു;  സംഭവം വാഗമൺ പൊലീസ് സ്റ്റേഷനിൽ; പൊലീസുകാരനെ കുമളിയിലേക്ക് സ്ഥലം മാറ്റി അന്വേഷണം അട്ടിമറിക്കാൻ നീക്കം

വാഗമൺ: പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിൽ വനിതാ പൊലീസുകാരിയെ പൊലീസുകാരൻ ബലാൽസംഗം ചെയ്തു.

നിയമപാലനം ഉറപ്പാക്കേണ്ട പൊലീസ് സ്റ്റേഷൻ്റെ വിശ്രമമുറിയിലാണ് വനിതാ പൊലീസുകാരിയും ഇതേ സ്റ്റേഷനിലെ പൊലീസുകാരനും അനാശാസ്യത്തിൽ ഏർപ്പെട്ടത്. സേനയ്ക്കാകെ നാണക്കേടായ സംഭവം ഒതുക്കി തിർക്കാനുള്ള ശ്രമവും അണിയറയിൽ തകൃതിയായി നടക്കുന്നുണ്ട്.

വാഗമൺ പൊലീസ് സ്റ്റേഷനിൽ നടന്ന ഗുരുതരമായ അച്ചടക്കലംഘനത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർ ക്കെതിരായ നടപടി സ്ഥലംമാറ്റത്തിൽ ഒതുക്കിയെന്ന ആക്ഷേപവും സേനയ്ക്കുള്ളിൽ ഉയരുന്നുണ്ട്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരേയും കാണാതായതിനേ തുടർന്ന് അന്വേഷിച്ചെത്തിയ സഹപ്രവർത്തകരാണ് സ്റ്റേഷന്റെ മുകൾനിലയിലെ വിശ്രമമുറിയിൽ ഇരുവരേയും അനാശാസ്യത്തിൽ ഏർപ്പെടുന്ന നിലയിൽ കണ്ടെത്തിയത്.

ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും സംഭവത്തിന്റെ വ്യാപ്തി പുറത്തറിയാതിരിക്കാനാണ് ഇവർ ശ്രമിച്ചത്. പുറം ലോകമറിഞ്ഞാൽ സേനയ്ക്കുണ്ടാകുന്ന നാണക്കേട് മൂലം ഇരുചെവി അറിയാതെ സംഭവം ഒതുക്കി തീർക്കാനാണ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവർ ശ്രമിച്ചത്. തുടർന്ന് ആരോപണ വിധേയനായ പൊലീസുകാരനേ കുമളി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി.

ചെറിയ വീഴ്ച്ചകളിൽ പോലും കർശന നടപടി സ്വീകരിക്കുന്ന പൊലീസ്, സ്വന്തം സ്റ്റേഷനുള്ളിൽ നടന്ന ഗുരുതരമായ അച്ചടക്കലംഘനത്തിൽ ഇരട്ടത്താപ്പ് കാണിക്കുന്നതിനെതിരെ സേനയ്ക്കുള്ളിൽ തന്നെ കടുത്ത അമർഷമുണ്ട്.

പരസ്പര സമ്മതത്തോടെയാണ് ഇരുവരും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ വാഗമൺ പോലെയുള്ള സ്ഥലത്ത് ധാരാളം റിസോർട്ടുകളും, ലോഡ്ജുകളും ഉള്ളപ്പോൾ പൊലീസ് സ്റ്റേഷനിലെ വിശ്രമമുറി തന്നെ തെരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഒരു വിഭാഗം പൊലീസുകാർ പറയുന്നത്

Continue Reading

ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടൽ; യുവതി തട്ടിയത് ആറ് കോടി രൂപ, സംഭവം ഉത്തർപ്രദേശിൽ
അടുത്ത വാർത്തarrow_forward

ഡേറ്റിങ് ആപ്പിലൂടെ പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് പണം തട്ടൽ; യുവതി തട്ടിയത് ആറ് കോടി രൂപ, സംഭവം ഉത്തർപ്രദേശിൽ

arrow_backമുൻപത്തെ വാർത്ത

തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; പ്രതികൾ ഒളിവിൽ, അന്വേഷണം തുടങ്ങി പോലീസ്

തൃശ്ശൂർ പുഴക്കലിൽ സൂപ്പർമാർക്കറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദനം; പ്രതികൾ ഒളിവിൽ, അന്വേഷണം തുടങ്ങി പോലീസ്

ബന്ധപ്പെട്ട വാർത്തകൾ

 'പ്രിയദര്‍ശിനി' പദ്ധതി, സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

'പ്രിയദര്‍ശിനി' പദ്ധതി, സമരഭീഷണി മുഴക്കി സ്വകാര്യ ബസുടമകള്‍; സര്‍ക്കാരുമായി ഇന്ന് നിര്‍ണ്ണായക ചര്‍ച്ച

  കള്ളാടി ദുരന്തം; കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും;കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും

കള്ളാടി ദുരന്തം; കാണാതായവർക്കായി നാലാം ദിവസവും തെരച്ചിൽ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ സമിതിയെ ഇന്ന് പ്രഖ്യാപിച്ചേക്കും;കൊങ്കൺ റെയിൽവെയുടെ പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിക്കും

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

ക്ലോക്ക് ടവർ അപകടം;അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി;ട്രെയിനുകൾ വൈകാൻ സാധ്യത

മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കൊല്ലൂരിലെത്തി വി.ഡി സതീശൻ;പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ;ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ മുഖ്യമന്ത്രി പങ്കെടുത്തു

മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കൊല്ലൂരിലെത്തി വി.ഡി സതീശൻ;പൂർണകുംഭം നൽകി സ്വീകരിച്ച് ക്ഷേത്ര ട്രസ്‌റ്റ് അംഗങ്ങൾ;ക്ഷേത്രത്തിലെ പ്രത്യേക പൂജകളിൽ മുഖ്യമന്ത്രി പങ്കെടുത്തു

ThirdEye News

പക്ഷം ചേരാതെ, മുഖം നോക്കാതെ, സമഗ്രമായ വാർത്തകൾ. നേരിനു നേരേ തുറന്നുവെച്ച വാർത്തയുടെ മൂന്നാം കണ്ണ്.!!

mailshare
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാർത്തകൾ അതിവേഗം വാട്സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Join WhatsApp Grouparrow_forward

Navigation

  • ഹോം (Home)
  • ഞങ്ങളെക്കുറിച്ച്
  • പരസ്യം (Ads)

Address

Excel Building, Sastri Road,
Kottayam - 686001

call9847200864
location_onGoogle Maps

Legal

  • സ്വകാര്യതാ നയം
  • സമ്പർക്കം
  • Since 2016
  • Chief Editor: Sreekumar

© 2026 ThirdEye News. All rights reserved.

Made with precision byabijithcb.com