കാഞ്ഞിരപ്പള്ളി: ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ സുമോ കാർ യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പന നടത്തുകയും ആർസി ഓണർഷിപ്പ് മാറ്റാനുള്ള പേപ്പറുകൾ ഒപ്പിട്ടു നൽകുകയും ചെയ്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഓണർഷിപ്പ് മാറ്റാതെ യൂസ്ഡ് കാർ ഡീലർ വഞ്ചിച്ചെന്ന പരാതിയുമായി കാഞ്ഞിരപ്പള്ളി സ്വദേശിനിയും വിധവയുമായ മഞ്ജു.
കേരളാ സ്റ്റേറ്റ് യൂസ്ഡ് കാർ ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സെക്രട്ടറിയായ വി എം തോമസ് (സോണി വലിയ കാപ്പിൽ ) ന് എതിരേയാണ് വിധവയായ വീട്ടമ്മ കാത്തിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
മഞ്ജുവിൻ്റെ
ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള KL34 B 4438 നമ്പർ ടാറ്റ സുമോ 2023 ഓഗസ്റ്റ് 11 ന് സോണിക്ക് വിൽപ്പന നടത്തിയെന്നും കാറിൻ്റെ ആർസി ഓണർഷിപ്പ് മാറ്റുന്നതിനുള്ള പേപ്പറുകളും അന്ന് തന്നെ ഭർത്താവ് ഒപ്പിട്ട് നൽകിയിരുന്നതായും പരാതിയിൽ പറയുന്നു.
ഉടമസ്ഥാവകാശം മാറ്റണമെന്ന് പല തവണ ആവശ്യപ്പെട്ടെങ്കിലും ഓണർഷിപ്പ് മാറ്റാൻ സോണി തയ്യാറായില്ല. പിന്നീട് 2025 ഡിസംബർ 25ന് മഞ്ജുവിൻ്റെ ഭർത്താവ് മരിച്ചു. പിന്നീട് വാഹനത്തിന് സർക്കാരിലേക്ക് അടയ്ക്കേണ്ട നികുതി സോണി അടയ്ക്കാതെ വരികയും ഇതേ തുടർന്ന് തന്റെ വസ്തുവിന് ജപ്തി നടപടി ഉണ്ടായെന്നും ഈ തുക മഞ്ജു തന്നെ അടച്ച് ജപ്തി നടപടികളിൽ നിന്ന് ഒഴിവായതായും പരാതിയിൽ പറയുന്നു.
യൂസ്ഡ് കാർ ഡീലേഴ്സ് അസോസിയേഷന്റെ കോട്ടയം ജില്ലാ സെക്രട്ടറിയാണ് ഇത്തരത്തിൽ വിധവയായ വീട്ടമ്മയെ പറ്റിച്ച് തട്ടിപ്പ് നടത്തിയതെന്നതാണ് ഞെട്ടലുണ്ടാക്കുന്നത്






