കോട്ടയം: പ്രിയദർശിനി യാത്രയും തൂഫാനും , റിപ്പോർട്ടർ ടി വി യുടെ ഓഫീസ് റെയ്‌ഡ് ചെയ്തുമൊക്കെ കളം നിറഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ അന്തകനാകുന്നത് ചങ്ങനാശ്ശേരിക്ക് സമീപം കെ റെയിൽ സമരത്തിലൂടെ പ്രസിദ്ധമായ നാട്ടിലെ കോൺഗ്രസ് നേതാവാകും.
വി ഡി സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള മന്ത്രിസഭയിലെ പ്രമുഖർക്കൊപ്പം നിൽക്കുന്ന ഫോട്ടോകൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ഇവർ എൻ്റെ വലംകൈയ്യാണെന്നും എന്ത് കാര്യങ്ങളും ഞാൻ ഇടപെട്ട് നടത്തി തരാമെന്നും പറഞ്ഞാണ് ഇയാൾ വൻകിടക്കാരിൽ നിന്നും പണം തട്ടുന്നത്.
കോട്ടയം ജില്ലയിലെ വ്യവസായികളേയും സമ്പന്നരേയും സമീപിച്ച് വ്യാപകമായി പണപ്പിരിവ് നടത്തുകയാണ് നേതാവ്. ഇയാൾക്കൊപ്പം കോൺഗ്രസിലെ മറ്റ് ചില നേതാക്കൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
സമ്പന്നരുടെ സാമ്പത്തിക തർക്ക കേസുകൾ ആഭ്യന്തരമന്ത്രിയെ ഇടപെടുത്തി തീർക്കാമെന്നും, പാറമട ലൈസൻസ്, ബാർ ലൈസൻസ് എന്നിവ സംഘടിപ്പിച്ച് നൽകാമെന്നും ആഭ്യന്തര മന്ത്രിയുമായും മുഖ്യമന്ത്രിയുടെ ഓഫീസുമായും ബന്ധമുണ്ടാക്കി തരാമെന്നും മറ്റും പറഞ്ഞാണ് പണപ്പിരിവ്. വഴങ്ങാത്തവരെ ഒതുക്കുമെന്നും കാണിച്ചു തരാമെന്നുമുള്ള ഭീഷണിയും ആശാൻ നടത്തുന്നുണ്ട്.
എന്നാൽ ഇതേ കുറിച്ച് ചങ്ങനാശേരിയിലെ കോൺഗ്രസ് നേതാക്കളോട് ചോദിച്ചപ്പോൾ ഇയാൾ വൻകിടക്കാർക്ക് പെണ്ണ് കൂട്ടിക്കൊടുക്കുന്ന ആളാണെന്നും ചങ്ങനാശേരിയിൽ "മാമ " എന്ന് പറഞ്ഞാലേ ഇയാളെ തിരിച്ചറിയൂ എന്നും, ഇവൻ പണ്ടുമുതലേ തട്ടിപ്പാണെന്നുമാണ് പറയുന്നത്.
വി ഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ കാലം മുതൽ ഇത്തരത്തിൽ നേതാക്കന്മാരോടൊപ്പമുള്ള ഫോട്ടോകൾ കാണിച്ച് കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ നേതാവ് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്.
നെഹ്റുട്രോഫി വള്ളംകളി നടന്ന ദിവസവും മുഖ്യമന്ത്രി വി.ഡി സതീശന് ഒപ്പം നിൽക്കുന്ന ഫോട്ടോ എടുത്ത് ഈ നേതാവ് സോഷ്യൽ മീഡിയായിൽ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തിൽ ജില്ലയിലെ വ്യാപാരികളേയും ബിസിനസുകാരെയും ഈ ഫോട്ടോകൾ കാണിച്ച് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്റെ കൈവെള്ളയിൽ ആണെന്നും താൻ വിചാരിച്ചാൽ ഏതു കാര്യവും നടക്കുമെന്നും തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുക്കുകയാണ് ഇയാൾ ചെയ്യുന്നത്.
മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ഉമ്മൻചാണ്ടിയോടൊപ്പം നിൽക്കുന്ന ഫോട്ടോ കാണിച്ചു കൊണ്ടാണ് സരിതാ നായർ വിവിധ ഇടങ്ങളിൽ പോയി സോളാർ കേസുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ നടത്തിയത്. അവസാനം നാണം കെട്ട് രാജിവെക്കേണ്ട ഗതികേടിലേക്ക് വരെ ഉമ്മൻചാണ്ടി എത്തിച്ചേർന്നിരുന്നു. അതിനു സമാനമായ രീതിയിലാണ് ഇപ്പോൾ മുഖ്യമന്ത്രി വി ഡി സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും വിറ്റ് ഇയാൾ പണം തട്ടുന്നത്.






