തിരുവനന്തപുരം: നെടുമങ്ങാട് പോക്സോ കോടതിയിൽ നിന്ന് പ്രതി ഓടിരക്ഷപ്പെട്ടു.
നെടുമങ്ങാട് സ്വദേശി നിതിൻ രാജാണ് നെടുമങ്ങാട് പോക്സോ കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്.
റിമാൻഡ് ചെയ്തതിന് പിന്നാലെ ഓടി രക്ഷപ്പെടുകയായിരുന്നു. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതിയാണ് നിതിൻ രാജ്.
പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, ഇയാൾ മുൻപ് കാപ്പാ കേസ് പ്രതി കൂടിയായിരുന്നെന്ന് മനസിലാക്കുകയു ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാൻ മാറ്റിവെച്ച് റിമാൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു.
റിമാൻഡ് ഉത്തരവ് വന്നയുടൻ പ്രതി കോടതി മുറിയിലൂടെ പുറത്തേക്ക് ഓടിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
പൊലീസുകാരും അഭിഭാഷകരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും തട്ടിമാറ്റി ഇയാൾ പുറത്തേക്ക് കടന്നുകളയുകയായിരുന്നു.
ഓടിപ്പോയ പ്രതിക്കായി നെടുമങ്ങാട് പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്






