തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്.
ഇതില്‍ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളില്‍ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളില്‍ മുൻ മന്ത്രിക്കും സ്പോണ്‍സർക്കും ഉത്തരവാദിത്വം ഉണ്ട്. അഴിമതി നടന്നിട്ടുണ്ട്.
അത് കോണ്ടാണ് ഫയല്‍ താൻ കൈമാറിയത്. ആഴത്തില്‍ ഉള്ള ക്രമക്കേട് നടന്നിട്ടുണ്ട്. മെസ്സി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം. ഇതിന്റെ ഗുണഭോക്താവ് ആരാണ്?. ധനവകുപ്പും നിയമവകുപ്പും അന്വേഷിക്കേണ്ടതാണ്. റിപ്പോർട്ടിന്റെ ഒന്നോ രണ്ടോ പേജ് മാത്രമാണ് പുറത്ത് വന്നത്. മാധ്യമങ്ങളില്‍ വന്നത് പൂർണ റിപ്പോർട്ട് അല്ല.
മന്ത്രിയും സ്പോണ്‍സറും തുല്യ ഉത്തരവാദികള്‍ എന്ന് പറയാൻ പറ്റില്ല. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഉത്തരവാദിത്തം കൂടും. ഉയർന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ആണ് അന്വേഷണം നടത്തിയത്. അതില്‍ ആണ് ഈ കണ്ടെത്തല്‍. പണം നഷ്ടപ്പെട്ടത് സ്വന്തം ഉത്തരവാദിത്തം എന്ന് സ്പോണ്സർക്ക് പറയാം. പക്ഷേ നിയമലംഘനത്തില്‍ നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി






