കോട്ടയം:ഓപ്പറേഷൻ തണ്ടർ- കോട്ടയത്ത് നിന്നും കോടികൾ വിലവരുന്ന ഹാൻസ് ശേഖരം പിടികൂടിയതിനെ പിന്നാലെ എറണാകുളം പെരുമ്പാവൂരിലും സമാനമായ ഗോഡൗൺ പ്രവർത്തിക്കുന്നതായി കണ്ടെത്തി.
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡും, എക്സൈസ് ഇന്റലിജൻസ് ടീമും, പെരുമ്പാവൂർ എക്സൈസ് റേഞ്ച് ടീമും നടത്തിയ സംയുക്ത റെയ്ഡിൽ26.5 ലക്ഷം രൂപ യുടെ 26,250 പാക്കറ്റ് ഹാൻസ് പിടികൂടി.
പെരുമ്പാവൂരിന് സമീപമുള്ള ലോറി സ്റ്റാൻഡിനോട് അനുബന്ധിച്ചുള്ള പൂട്ടി കിടക്കുന്ന
രണ്ട് ഗോഡൗണുകളിൽ നിന്നാണ് ഹാൻസ് ശേഖരം പിടികൂടിയത്.
കാലിത്തീറ്റ എന്ന വ്യാജേന ഹാൻസ് ചാക്കുകളിൽ ആക്കി രാത്രികാലങ്ങളിൽ ലോറിയിലും മറ്റുമായി ഗോഡൗണിൽ എത്തിച്ച് സൂക്ഷിച്ചുവരികയായിരുന്നു.
ഗോഡൗൺ ഉടമയുടെ സാന്നിധ്യത്തിൽ വാടകയ്ക്ക് നൽകിയിരുന്ന ഗോഡൗൺ കെട്ടിടത്തിന്റെ താഴ് പൊട്ടിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും അധികം ഹാൻസ് ശേഖരം പിടികൂടിയത്.
പ്രതികളായി സംശയിക്കുന്ന കോട്ടയം, കൊല്ലം സ്വദേശികളെ കുറിച്ച് എക്സൈസ് ഊർജിത അന്വേഷണം ആരംഭിച്ചു.
റെയ്ഡിൽ എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഇൻസ്പെക്ടർ പ്രമോദ് എംപി, ഫിലിപ്പ് തോമസ്, പെരുമ്പാവൂർ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് കെ പി എക്സൈസ് ഇൻസ്പെക്ടർമാരായ സബ്ബിൻ ടി, രാജേഷ് കുമാർ, എറണാകുളം ഇന്റലിജൻസ് വിഭാഗം പ്രിവന്റ് ലീവ് ഓഫീസർ ജിമ്മി, പ്രിവന്റ്റീവ് ഓഫീസർമാരായ സുനിൽ പി എസ്, അൻവർ എ എ,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ് വേലായുധൻ മുരളി കൃഷ്ണ സി.ഇ.ഒ ഡ്രൈവർമാരായ അനീഷ് കുമാർ ബിജോ ഡൊമിനിക് എന്നിവർ പങ്കെടുത്തു.






