കോട്ടയം: എൺപതുകളിൽ ബീഡി തെറുപ്പും, അടുകാണിൽ തോമാച്ചൻ്റെ തോട്ടത്തിലെ റബ്ബർ വെട്ടുകാരനും, സൈക്കിൾ വർക്ക്ഷോപ്പും, പെട്ടിക്കടയും നടത്തിയിരുന്ന കൈയ്യൂരി അപ്പച്ചൻ ഇന്ന് ശതകോടീശ്വരനാണ്.
കൈയ്യൂരി അപ്പച്ചൻ്റെ അനധികൃത സ്വത്ത് സമ്പാദനത്തേക്കുറിച്ചും, ബിനാമി ഇടപാടുകളേ കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്റർ എ കെ ശ്രീകുമാർ ഇ ഡിക്ക് പരാതി നൽകി.
കോട്ടയം നഗരത്തിൽ കണ്ടത്തിൽ ഗ്രൂപ്പ് അനധികൃതമായി കെട്ടിപ്പൊക്കിയ പത്ത് കെട്ടിടങ്ങളിലേയും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചു കളയണമെന്നാവശ്യപ്പെട്ട് തേർഡ് ഐ ന്യൂസ് ഉടൻ ഹൈക്കോടതിയെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ നിന്നും , മറ്റ് വിവിധ വകുപ്പുകളിൽ നിന്നും രേഖകൾ ശേഖരിച്ച് വരികയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തെറ്റായ വിവരങ്ങളോ/ രേഖകളോ നൽകി പരാതി അട്ടിമറിച്ചാൽ ഹൈക്കോടതിയിൽ നിന്നും കമ്മീഷനെ എത്തിച്ച് പരിശോധന നടത്തുന്ന നടപടികളിലേക്ക് തേർഡ് ഐ ന്യൂസ് കടക്കും.
ഇതിനിടെ ശാസ്ത്രീ റോഡിലെ കണ്ടത്തിൽ ലോഡ്ജിൻ്റെ സെപ്റ്റിക് ടാങ്കിൽ നിന്നും മാലിന്യം ഓടയിലൂടെ മീനച്ചിലാറ്റിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് നഗരസഭയിലും, പൊല്യൂഷൻ കൺട്രോൾ ബോർഡിലും പരാതി നൽകുകയും, നടപടി ഉണ്ടാകാതെ വന്നതിനേ തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്ത തേർഡ് ഐ ന്യൂസ് ചീഫ് എഡിറ്ററെ പീഡനക്കേസിൽ കുടുക്കാനുള്ള ശ്രമവും കണ്ടത്തിൽ ഗ്രൂപ്പ് ആരംഭിച്ചു.
ഇതിനായി അനാശാസ്യ പ്രവർത്തനങ്ങൾക്ക് സ്ത്രീകളെ സപ്ലൈ ചെയ്യുന്ന പൊൻകുന്നം സ്വദേശി വിജയനെ കണ്ടത്തിൽ ഗ്രൂപ്പിൻ്റെ സകല തെമ്മാടിത്തരങ്ങൾക്കും കുട പിടിക്കുന്ന കാനം സ്വദേശിയും, പള്ളിക്കത്തോട് പാറക്കടവ് സ്വദേശിനിയായ മധ്യവയസ്‌കയും സമീപിച്ചതായുള്ള വിവരവും തേർഡ് ഐ ന്യൂസിന് ലഭിച്ചു.
ഇതിനൊക്കെ, മൂന്നാം കിട പെണ്ണുങ്ങളെ ഇറക്കി പിന്നിൽ നിന്ന് കുത്താതെ ആണാണെങ്കിൽ നേർക്കുനേർ നിന്ന് അടിക്കെടാ... എന്നാണ് തേർഡ് ഐ ന്യൂസിന് പറയാനുള്ളത്.
കൈയ്യൂരി അപ്പച്ചനേ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഇവരുടെ തട്ടിപ്പിനും, പിടിച്ച് പറിക്കലിനും ഇരയായി കുടുംബവും, ജീവിതവും തകർന്ന നിരവധി ആളുകളാണ് തേർഡ് ഐ ന്യൂസിലേക്ക് പരാതിയുമായി വിളിക്കുന്നത്. 9847200864 നമ്പരിൽ പരാതികൾ അറിയിക്കാവുന്നതാണ്.
തുടരും ...!






