കോട്ടയം :കടൽ ,കായൽ തീരെ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നിഷേധിക്കപ്പെട്ടവർക്ക് ഉൾപ്പെടെ അനുമതി വാങ്ങി നൽകാമെന്ന് സോഷ്യൽ മീഡിയാവഴി പരസ്യം നൽകി
പ്രവർത്തിക്കുന്ന ഇടനിലക്കാരുടെ പ്രവർത്തനം അടിയന്തരമായി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യ മന്ത്രിക്കു പരാതി നൽകിയതായി പരിസ്ഥിതി പ്രവർത്തകനായ എബി ഐപ്പ് പറഞ്ഞു.
അതീവ പ്രാധാന്യം ഉള്ളതു൦ തികച്ചു൦ സർക്കാർ നിയന്ത്രണത്തിൽ പരിശോധനകൾക്ക് ശേഷം എടുക്കേണ്ട തീരുമാനങ്ങളിൽ ഇടനിലക്കാരുടെ ഇടപെടൽ സ൦ശയ൦ ജനി പ്പിക്കുന്നതാണന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം പരസ്യങ്ങൾ നൽകിത്തുകളെ കബളിപ്പിക്കുകയാണ് ലക്ഷ്യം. അതല്ലെങ്കിൽ പിന്നിൽ ആരാണ് ചരട് വലിക്കുന്നതെന്ന് കണ്ടെത്തണം.
പരിസ്ഥിതിക്ക് ദോഷകരമായ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ ഗൗരവമേറിയ പരിശോധനകൾ വേണ്ടിവരും. ഇവിടെ ഇടനിലക്കാരുടെ ഇടപെടൽ സംശയാസ്പദമാണ്.






