അടൂര്‍: ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി.
വ്യാപകമായി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. പിടിച്ചെടുത്തതില്‍ 50 കിലോ പഴകിയ മത്സ്യവും ഉള്‍പ്പെടും. ഹോട്ടല്‍ വ്യാപരികളുടെ അസോസിയേഷന് നേതാക്കള്‍ പരിശോധന തടയാനുള്ള ശ്രമം നടത്തിയെന്ന വിമര്‍ശനം ഉയര്‍ന്നു.
അടൂര്‍ ബൈപാസിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ 16 ഇടത്ത് നടത്തിയ പരിശോധനയിലാണ് 10 സ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ബൈപാസിലെ ഹോട്ടല്‍ രാജധാനി, ഓലപ്പന്തല്‍, ബിഗ്മൗത്ത്, അമ്മച്ചിക്കട, ഡിങ്കന്റെ തട്ടുകട, അല്‍റാസി, ഹൈസ്കൂള്‍ ജംഗ്ഷനിലെ എസ്എന്‍ ഹോട്ടല്‍, പാര്‍ക്ക് റസിഡന്‍സി, സൂര്യ ഹോട്ടല്‍, സെന്‍ട്രല്‍ പാര്‍ക്ക് എന്നീ ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ചില ഹോട്ടലുകളില്‍ മാലിന്യ സംസ്കാരണം കാര്യമായി നടക്കുന്നില്ലെന്നും ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ് എന്നിവ ഇല്ലെന്നും കണ്ടെത്തി.
പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത കടകളില്‍ നിന്ന് പിഴയീടാക്കുമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കാണിച്ച് നോട്ടിസ് നല്‍കുമെന്നും ക്ലീന്‍സിറ്റി മാനേജര്‍ മുഹമ്മദ് ഫൈസല്‍ പറഞ്ഞു.






