മുംബൈ: ദേശീയ ഗുസ്തി താരവും മഹാരാഷ്ട്ര സ്വദേശിനിയുമായ അശ്വിനി മനോഹര്‍ പോള്‍ ജീവനൊടുക്കി.
നല്‍ദുര്‍ഗ് കോട്ടയില്‍ മൂന്ന് മക്കള്‍ക്കൊപ്പം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു.
രണ്ട് കുട്ടികള്‍ മരിച്ചു. ഒരു കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഭര്‍തൃ വീട്ടിലെ മാനസിക പീഡനമാണ് മകൾ ജീവനൊടുക്കാൻ കാരണമെന്ന ആരോപണവുമായി അശ്വിനിയുടെ പിതാവ് രംഗത്തെത്തി.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മൂന്ന് മക്കള്‍ക്കൊപ്പമെത്തി അശ്വിനി കൊക്കയിലേക്ക് ചാടുകയായിരുന്നു.
അഞ്ച് വയസുകാരനായ മകന് അജിങ്ക്യ, ഇരട്ടക്കുട്ടികളില്‍ ഒരാളായ രണ്ടര വയസുകാരി ക്രാന്തി എന്നിവര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
വീര എന്ന കുട്ടി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ധാരാശിവിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് കുട്ടി.






