ന്യൂയോർക്ക് : ഫിഫാ ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും മുൻ ചാമ്പ്യന്മാരായ സ്പെയ്നും.
കഴിഞ്ഞരാത്രി ഇംഗ്ളണ്ടിനെ ഒുഗോളിന് പിന്നിൽ നിന്നശേഷം അവസാന ഏഴുമിനിട്ടിനിടെ നേടിയ രണ്ടുഗോളുകൾക്ക് കീഴടക്കിയാണ് അർജന്റീന തുടർച്ചയായ രണ്ടാം ലോകകപ്പിന്റെ ഫൈനലിലേക്ക് മാർച്ചുചെയ്തത്.
ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ടുഗോളുകൾക്കാണ് സ്പെയ്ൻ സെമിയിൽ തറപറ്റിച്ചത്.
ലോകഫുട്ബാളിലെ ഏറ്റവും പ്രബലനും പരിചയസമ്പന്നനുമായ ലയണൽ മെസിയുടേയും കഴിഞ്ഞ ദിവസം 19 വയസ് തികഞ്ഞതേയുള്ളൂവെങ്കിലും ഇക്കാലംകൊണ്ടുതന്നെ.
ലോകോത്തരതാരമായി അവരോധിക്കപ്പെട്ട ലാമിൻ യമാലിന്റേയും കൊമ്പുകോർക്കലിനാണ് ഞായറാഴ്ച രാത്രി ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയം വേദിയാകുന്നത്.
ലിയാൻഡ്രോ പരേഡസും മക് അലിസ്റ്ററും മൊളീനയും സിമയോണിയും ലൗതാരോ മാർട്ടിനെസും തഗ്ളിയാഫിക്കോയും ഗോളി എമിലിയാനോ മാർട്ടിനെസുമൊക്കെ മെസിക്ക് പിന്നിൽ ഒരേ മനസോടെ അണിനിരക്കുന്നു.
കഴിഞ്ഞ യൂറോകപ്പിലെ ഏറ്റവും മികച്ച താരമായ മിഡ്ഫീൽഡർ റൊഡ്രിയാണ് സ്പാനിഷ് നായകൻ.
മൈക്കേൽ ഒയർസബാൽ, ഡാനി ഓൾമോ,കുക്കറേല,മൈക്കേൽ മെരിനോ,പെഡ്രി, പാവു കുബാർസി, ഫാബിയൻ റൂയിസ് തുടങ്ങിയ പടക്കുതിരകളും സ്പാനിഷ് സംഘത്തിലുണ്ട്.






