തിരുവനന്തപുരം : പോലീസ് നാട് മുഴുവൻ തിരയുമ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ് അര്ജുന് ആയങ്കി. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ എന്നാണ് ഫേസ്ബുക്ക് കമന്റിലൂടെ പരിഹാസം. കോണ്‍ഗ്രസ്സ് നേതാവും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖില്‍ പൈലിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തും മറുപടി നല്‍കിയിട്ടുണ്ട്. തിരച്ചിലിനിടെ എടപ്പാളിലെ സ്വകാര്യ റീഹാബിലിറ്റേഷന്‍ സെന്ററിലെ കോഫി ഷോപ്പില്‍ അർജുൻ ആയങ്കി സുഹൃത്തുക്കള്‍ക്കൊപ്പം എത്തുന്ന ദൃശ്യം പുറത്തു വന്നിട്ടുണ്ട്.
അര്‍ജുനെ പിടിക്കാന്‍ കോഴിക്കോട് കമ്മീഷണര്‍ ഷൗക്കത്തലിയെന്ന വാര്ത്തക്കടിയിലാണ് ഷൗക്കത്തലിയെന്താ മായാവിയോ എന്ന് അര്ജുന് കമന്റിട്ടത്. അര്ജുന് ആയങ്കിയും ആകാശ് തില്ലെങ്കേരിയും കൊടി സുനിയും പോലുള്ള തീവ്രവാദികള്‍ പോലീസ് ഏറ്റുമുട്ടല്‍ കൊല്ലപ്പെട്ടു എന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല എന്ന കോണ്‍ഗ്രസ്സ് നേതാവും ധീരജ് വധക്കേസിലെ പ്രതിയുമായ നിഖില്‍ പൈലി പോസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ അതേ പോസ്റ്റ് ഷെയര്‍ ചെയ്ത് ധീരജിനെ കൊന്ന നീ വെട്ടേറ്റ് മരിച്ചു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത മലയാളികളും ഉണ്ടാവില്ലടാ പൈലി മോനെ’ എന്ന് അർജുൻ ആയങ്കി മറുപടി നൽകുകയും ചെയ്തു. അതേസമയം സമൂഹമാധ്യമങ്ങിളിലൂടെയുള്ള വെല്ലുവിളിയിലും ഭീഷണിയിലും ആലുവ സൈബര്‍ പോലീസ് അര്ജുന് ആയെങ്കിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു.






