കണ്ണൂര്‍: കേരള പോലീസിനെയും ക്രമസമാധാന പാലന സംവിധാനങ്ങളെയും വെല്ലുവിളിച്ച് രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അര്ജുന് ആയങ്കിക്ക് പൂട്ടുവീണു.
കണ്ണൂര്‍ ടൗണിലെ ഒരു ഫ്ളാറ്റില്‍ നിന്നാണ് കണ്ണൂര്‍ റേഞ്ച് ഡിഐജി കെ. കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്. അലൂവ റൂറല്‍ എസ്പി സ്ക്വാഡും കണ്ണൂര്‍ ടൗണ്‍ പോലീസും ചേര്‍ന്നാണ് ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഡിഐജിയുടെ കടുത്ത ഏകോപനവും ആസൂത്രിതമായ നീക്കങ്ങളുമാണ് 'ആയങ്കി വേട്ടയ്ക്ക്' ഒടുവില്‍ വിരാമമിട്ടത്.
മാസങ്ങളോളം സൈബര്‍ ഇടങ്ങളിലൂടെ പോലീസിനെതിരെ പരസ്യമായി ഭീഷണിയും അധിക്ഷേപവും മുഴക്കിയിരുന്ന ഇയാള്‍,
അപ്രതീക്ഷിതമായി ഫ്ളാറ്റ് വളഞ്ഞ പോലീസിനു മുന്നില്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ നിശ്ശബ്ദനായി കീഴടങ്ങുകയായിരുന്നു. പോലീസിന്റെ പെട്ടെന്നുള്ള മിന്നല്‍ നീക്കത്തില്‍ പ്രതിരോധിക്കാനോ രക്ഷപ്പെടാനോ ആയങ്കിക്ക് കഴിഞ്ഞില്ല.
തൃശൂരില്‍ നിന്ന് കണ്ണൂരിലേക്കുള്ള ആയങ്കിയുടെ യാത്ര അത്യന്തം സാഹസികവും പോലീസിന്റെ കണ്ണുവെട്ടിച്ചുള്ളതുമായിരുന്നു. പോലീസിന്റെ എല്ലാവിധ നിരീക്ഷണ സംവിധാനങ്ങളെയും വെട്ടിച്ച് അതിര്‍ത്തികള്‍ കടന്ന് തൃശൂരില്‍ നിന്നും കണ്ണൂരിലെ സുരക്ഷിത താവളത്തിലേക്ക് എത്തിയ ഇയാള്‍,
ഇവിടെ നിന്നു കൊണ്ട് സോഷ്യല്‍ മീഡിയ വഴി പോലീസിനെ വീണ്ടും അധിക്ഷേപിക്കുകയായിരുന്നു.
തുടര്‍ന്ന് സംസ്ഥാനത്തെ മുഴുവന്‍ പോലീസ് ജില്ലകള്‍ക്കും ഇയാളെ എന്തുവില കൊടുത്തും പിടികൂടണമെന്ന കര്‍ശന നിര്‍ദ്ദേശം ക്രമസമാധാന വിഭാഗം കൈമാറിയിരുന്നു.
അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവായത് കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്നും പോലീസിന് ലഭിച്ച ആയങ്കിയുടെ കാറാണ്.
ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന സംശയത്തില്‍ പോലീസിന്റെ കസ്റ്റഡിയിലായിരുന്ന സഹോദരനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാറിനെക്കുറിച്ചുള്ള നിര്‍ണ്ണായക സൂചനകള്‍ ലഭിച്ചത്.
ഈ വാഹനം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനകളും തുടര്‍ന്നുള്ള അന്വേഷണവുമാണ് ഒളിവുതാവളത്തിന്റെ വാതിലുകള്‍ തുറന്നത്.
കണ്ണൂരില്‍ അറസ്റ്റിലായ ആയങ്കിയെ കേസിന്റെ തുടരന്വേഷണങ്ങള്‍ക്കായി ആലുവ റൂറല്‍ പോലീസിന് കൈമാറുമെന്നാണ് വിവരം.
കണ്ണൂരിലും ഇയാള്‍ക്കെതിരെ അധിക്ഷേപത്തിനും ഭീഷണിക്കുമെതിരെ കേസുകള്‍ നിലവിലുണ്ടെങ്കിലും,
ആലുവ റൂറലിലെ പോലീസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ ഭീഷണിപ്പെടുത്തുകയും സൈബര്‍ ഇടങ്ങളിലൂടെ അവഹേളിക്കുകയും ചെയ്ത കേസാണ് നിലവില്‍ ഏറ്റവും പ്രധാനപ്പെട്ടത്.






