കോട്ടയം: ആധുനിക ലഹരി മാഫിയയുടെ പിടിയിൽ അകപ്പെട്ടു പോയ ഒരു ഗ്രാമത്തിന്റെ കഥ പറയുന്ന സിനിമയാണ് "ഉദയം കാത്ത് "
ഭ്രാന്തി കുഞ്ഞമ്മ യുടെയും പപ്പൻ എന്ന തെരുവ് ഗായകന്റെയും ഫിറോസ് എന്ന ചെറുപ്പക്കാരന്റെയും നവാസിന്റെയും ശ്രീ എന്ന ബ്രാഹ്മണ പെൺകുട്ടിയുടെയും ഒക്കെ കഥ പറയുന്ന ഈ സിനിമയിൽ ഏറെയും പുതുമുഖങ്ങൾ അഭിനയിക്കുന്നു.
ജോസ് കുടിലിൽ എബ്രഹാം കുറുപ്പന്തറ നിർമിക്കുന്ന ഈ ചിത്രം കഥയും തിരക്കഥയും എഴുതി കെ. പത്മകൃഷ്ണൻ അയ്യർ സംവിധാനം ചെയ്യുന്നു.
നിർമ്മാതാവ് ജോസ് കുടിലിൽ ഒരു ഇന്ത്യൻ -- അമേരിക്കൻ എഴുത്തുകാരനും കഥാകൃത്തും സംരംഭകനുമാണ്. തന്റെ പ്രൊഫഷണൽ ജീവിത കാലത്ത് സഹപ്രവർത്തകരിൽ ചിലർക്ക് മയക്കു മരുന്ന് ഉപയോഗം മൂലം ജോലി നഷ്ടപ്പെടുന്നതും കുടുംബങ്ങൾ തകരുന്നതും നേരിട്ട് കണ്ടിട്ടുണ്ട്. അതിന്റെ ദുരന്തങ്ങൾ മനസ്സിൽ നിന്നും വിട്ടു മാറാതെ ഇന്നും വേദന തരുന്നുണ്ട്.
അതുകൊണ്ട് തന്നെയാണ് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതും സന്ദേശം നൽകുന്നതുമായ ഒരു സിനിമ നിർമ്മിക്കാൻ തയാറായതെന്നു ജോസ് കുടിലിൽ പറഞ്ഞു. ഇദ്ദേഹവും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.കൂടാതെ ഹരിലാൽ, സതീഷ് കല്ലുംകുളം, ജോർജ് കുടിലിൽ, ജോസ്കുട്ടി, മോസ്സസ് തോമസ്, ജിഷ്ണു, ബിന്ദു കെ. ജയൻ, ഡീയോൾ മാലി, സുനിത, പൊന്നമ്മ തോമസ് മണ്ണിൽ, തുടങ്ങിയവരും അഭിനയിക്കുന്നു.
ക്യാമറ നൗഫസ് നൗഷാദ്, ഗാനങ്ങൾ ക്ഷേമ കെ. തോമസ്, രമേശ് മുവാറ്റുപുഴ, ബാനു വിക്രമൻ നായർ.., സംഗീതം ശിവപ്രസാദ്, സി. രാജി, അനുരാജ്, എഡിറ്റിങ് ജിബീഷ് ടീം മീഡിയ, ഫൈറ്റ് വെൽക്കം വില്ലേജ്, പോസ്റ്റർ ഡിസൈൻ അഖിൽ ഫ്രീ ബേർഡ്,
ബാനർ അനന്ത പദ്മം കൾച്ചറൽ വിഷൻ, പി ആർ ഒ ജി.കൃഷ്ണൻ മാലം. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്ന ഉദയം കാത്ത് ഉടൻ തന്നെ പ്രദർശനശാല






