കോട്ടയം :ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചതിനുശേഷ൦ വിലയെ സ൦ബധിച്ച തർക്കങ്ങൾ സ൦ഘർഷത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ മെനു കാർഡ് നിർബന്ധമാക്കണമെന്ന ആവശ്യമുയർന്നു.
കഴിക്കുന്ന ഭക്ഷണത്തിന്റെ വില മുൻകൂട്ടി ഉറപ്പാക്കാൻ വിലവിവരമടങ്ങിയ ഭക്ഷണ സാധനങ്ങളുടെ പട്ടിക ഉപഭോക്താക്കളെ കാണിച്ച് ഉറപ്പുവരുത്തണമെന്ന നീയമ൦ ഭൂരിപക്ഷം ഹോട്ടലുകളു൦ പാലിക്കുന്നില്ല. ഹോട്ടലിന്റെ ഏതെങ്കിലും ഒരുമൂലയിൽ ചെറിയ ബോർഡുകൾ മാത്രമാണ് നിലവിൽ പ്രദശിപ്പിച്ചിരിക്കുന്നത്. ഇത് കൊണ്ട് കാര്യമായ പ്രയോജനം ഇല്ല . മസാലദോശക്ക് ഒപ്പം ഉയുന്നുവട, ബിരിയാണിക്ക് ഒപ്പം മുട്ടയു൦ കുപ്പിവെള്ളവു൦ ചോറിനൊപ്പ൦ മീൻവറുത്തതു൦ കറിയു൦ നൽകിയിട്ട് അധിക വില ഈടാക്കുന്നത് വ്യാപകമാണ്. ഹോട്ടലുകളിലെ വിലനിലവാര൦ ഉപഭോക്താക്കൾക്ക് കൃത്യമായീ അറിയാൻ ഉള്ള സാഹചര്യം ഉറപ്പാക്കാൻ അളവുതൂക്കവിഭാഗ൦ പരിശോധന കർശനമാക്കണമെന്ന് ഭക്ഷ്യോപദേശക വിജിലൻസ് സമിതി അ൦ഗ൦ എബി ഐപ്പ് ആവശ്യപ്പെട്ടു.
മെനു കാർഡിന്റെ അഭാവം മൂലമാണ് കഴിഞ്ഞ ദിവസങ്ങളിൽ പല ഹോട്ടലുകളിലും തർക്കങ്ങളും തുടർന്ന് സംഘർഷങ്ങളും ഉണ്ടായത്.
ചെറിയ ഹോട്ടൽ മുതൽ വലിയ ഹോട്ടലുകളിൽ വരെ എല്ലാ ഭക്ഷണസാധനങ്ങളുടെയും വില വിവരങ്ങൾ അടങ്ങിയ മെനു കാർഡ്
നിർബന്ധമാക്കിയാൽ തർക്കങ്ങൾ ഒഴിവാക്കാനാകും. ഭക്ഷണം കഴിച്ചു കഴിഞ്ഞ് വിലയിടുന്ന ഏർപ്പാട് അവസാനിപ്പിക്കണം.






