കോട്ടയം: പോക്സോ കേസിൽ പ്രായപൂർത്തിയാകാത്ത അതിജീവിതയോട് ലൈംഗിക അതിക്രമവും മര്യാദലംഘനവും നടത്തിയ കേസിൽ പ്രതിയായ എബിൻ വി. സെബാസ്റ്റ്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി കോട്ടയം ജഡ്ജി റോഷ്നി എച്ച് വിധി പ്രസ്താവിച്ചു.
പ്രതിക്ക് 4 വർഷം കഠിനതടവും 35,000 (മുപ്പത്തയ്യായിരം രൂപ) പിഴയും കോടതി ശിക്ഷയായി വിധിച്ചു.
കേസിന്റെ അന്വേഷണം നടത്തിയത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.ഐ. അംഗതൻ പി.ജി. ആയിരുന്നു.
വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖാമൂലമുള്ള പ്രമാണങ്ങൾ ഹാജരാക്കുകയും ചെയ്തു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പോൾ കെ. എബ്രഹാം കോടതിയിൽ ഹാജരായി.






