കോട്ടയം: സംസ്ഥാനത്തെ ചൂടൻ കാലാവസ്ഥയില്‍ പനി പിടിയിൽ വശംകെട്ടുപോകുകയാണ് കോട്ടയം. ശരീരവേദനയും ചുമയും ഭേദമാവാൻ രണ്ടാഴ്ച സമയം വേണ്ടിവരും.
കുടുംബത്തിലെ എല്ലാവരും കിടപ്പിലാകുന്ന സാഹചര്യം. രക്തപരിശോധന ഉള്‍പ്പെടെ സർവ്വത്ര പരിശോധനകള്‍ക്ക് സ്വകാര്യ ആശുപത്രി ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനാല്‍ ചികിത്സയ്ക്ക് ആയിരങ്ങള്‍ വേണ്ടിവരും.
സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് താളംതെറ്റുമെന്നുറപ്പാണ്. കഴുത്തറപ്പൻ ബില്ല് കണ്ട് വശംകെട്ടുപോകും സാധാരണക്കാർ. പകർച്ചപ്പനിക്ക് പുറമേ ഡെങ്കപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കുട്ടികളില്‍ തക്കാളിപ്പനിയും വ്യാപകമാണ്.
ലക്ഷണങ്ങള്‍ ഇങ്ങനെ
വൈറല്‍ പനി:
ശരീരവേദന, തൊണ്ടവേദന, ആഹാരം കഴിക്കാൻ ബുദ്ധിമുട്ട്, രാത്രിയില്‍ പൊള്ളുന്ന ചൂട്
ഡെങ്കിപ്പനി: തലവേദന, പേശിവേദന, കണ്ണിന് പിറകില്‍ വേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍
എലിപ്പനി: കാലുകളിലെ പേശികളില്‍ കടുത്ത വേദന, കണ്ണിന് ചുവപ്പുനിറം,ഛർദ്ദി,,മനം പുരട്ടല്‍






