കോട്ടയം : ഡ്രൈഡേദിനത്തിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റർ വിദേശ മദ്യവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി.
കുമ്മനം കൂരോപ്പട സ്വദേശികളുടെ വീട്ടിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. കോട്ടയം ചെങ്ങളം കുമ്മനം പൊൻമല സുഗിനെ (34) അസി. എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ കെ എന്നിൻ്റെ നേതൃത്വത്തിലുള്ള സംഘവും , കുരോപ്പട കപ്പയിൽ ഷൈജു വി എസിനെ (44)എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് ആറിൻ്റെ നേതൃത്വത്തിലുള്ള സംഘവുമാണ് പിടികൂടിയത്.
ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഒന്നാം തീയതി ഡ്രൈ ഡേ ദിനത്തിൽ ജില്ലയിൽ എക്സൈസ് സംഘം പരിശോധന ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടത്തിയ പരിശോധനയ്ക്കിടയിലാണ് രണ്ടിടത്തുനിന്നും മദ്യം പിടികൂടിയത്.
കുമ്മനം ഭാഗത്ത് വ്യാപകമായി ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുഗിൻ്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്നും 12.5 ലിറ്റർ വിദേശ മദ്യം കണ്ടെത്തി. ഡ്രൈ ഡേ ദിനത്തിൽ വിൽപ്പനയ്ക്കായി ബിവറേജിൽ നിന്നും വാങ്ങി സൂക്ഷിച്ചിരിക്കുകയായിരുന്നു മദ്യമെന്ന് എക്സൈസ് സംഘം പറഞ്ഞു. ഒരു കുപ്പിക്ക് 200 രൂപ വരെ അധികമായി ഈടാക്കിയാണ് ഡ്രൈഡേ ദിനത്തിൽ ഇവർ മദ്യം ഇട്ടിരുന്നത്.
അസി എക്സൈസ് ഇൻസ്പെക്ടർ അജിത് കുമാർ കെ എന്നിൻ്റെ നേതൃത്വത്തിൽ പ്രിവൻ്റീവ് ഓഫിസർ ഗ്രേഡ് ബിനോയ് ഇ വി , പ്രവിൺ ശിവാനന്ദൻ , വനിതാ സി വിൽ എക്സൈസ് ഓഫിസർ സബിത കെ വി , സി വിൽ എക്സൈസ് ഓഫിസർ ടി എ യേശുദാസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
കൂരോപ്പട ഭാഗത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ നാല് ലിറ്റർ വിദേശ മദ്യമാണ് പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. വീടിനുള്ളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു മദ്യം ഉണ്ടായിരുന്നത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർക്കോട്ടിക് സ്ക്വാഡ് ഇൻസ്പെക്ടർ ദർശക് ആറിൻ്റെ നേതൃത്വത്തിൽ, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ബി.ആനന്ദ് രാജ്, ഹരിഹരൻപോറ്റി, ഗ്രേഡ് പ്രിവന്റീവ് ഓഫിസർമാരായ പ്രസീദ് പി പി , ശ്യാംകുമാർ, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ബിബിൻ ജോയ്, സിവിൽ എക്സൈസ് ഓഫിസർമാരായ ദീബീഷ് , അമൽദേവ് വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.വി പ്രിയ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വരുംദിവസങ്ങളിലും ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് സംഘം അറിയിച്ചു.






