തിരുവനന്തപുരം: ഓണക്കാലത്ത് ഗാർഹിക പാചക വാതക വിതരണത്തിനുള്ള കാത്തിരിപ്പ് കാലയളവ് കുറയ്ക്കണമെന്ന് അഭ്യർഥിച്ച് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ളൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരിക്ക് കത്തയച്ചു.
നിലവില്‍, ഗാർഹിക ഇന്ധനം ബുക്കിംഗിനുള്ള കാത്തിരിപ്പ് കാലയളവ് നഗരപ്രദേശത്ത് 25 ദിവസവും ഗ്രാമങ്ങളില്‍ 45 ദിവസവുമാണ്.
ഓണക്കാലത്ത് അധിക ആവശ്യകതയുള്ളതിനാല്‍, ഈ സമയവ്യത്യാസം കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും. അതിനാല്‍, എല്‍പിജി ക്ഷാമം ഒഴിവാക്കാൻ, സംസ്ഥാനത്ത് ഗ്യാസ് റീഫില്‍ ബുക്കിംഗിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉടനടി പിൻവലിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
സാധാരണ ഉപയോഗ പരിധിക്കപ്പുറം എല്‍പിജി ലഭ്യത ഏറ്റവും ആവശ്യമുള്ള ഉത്സവ സീസണില്‍ വീടുകളില്‍ ശരാശരി ഉപഭോഗത്തേക്കാള്‍ കൂടുതല്‍ പാചക വാതകം ആവശ്യമാണ്. വിനോദസഞ്ചാരികള്‍ മാത്രമല്ല, പ്രിയപ്പെട്ടവർക്കൊപ്പം ഉത്സവകാലം ചെലവഴിക്കാൻ ദൂരെ നിന്നുപോലും എത്തുന്ന വേളയാണിതെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.






