കൊളംബോ: ലങ്കൻ പ്രീമിയർ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി കേസിൽ അറസ്റ്റിലായ മുൻ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരവും ജാഫ്ന കിംഗ്സ് സഹഉടമയുമായ മൻജോത് കൽറയ്ക്ക് ശ്രീലങ്കൻ കോടതി ജാമ്യം നിഷേധിച്ചു.
കൽറയ്ക്കൊപ്പം അറസ്റ്റിലായ മറ്റൊരു ഇന്ത്യൻ പൗരനായ യുവരാജ് പുഷ്പയുടെ ജാമ്യാപേക്ഷയും കൊളംബോ ചീഫ് മജിസ്ട്രേറ്റ് അസംഗ എസ്. ബോദരഗമ തള്ളി. ഇരുവരുടെയും റിമാൻഡ് കാലാവധി ജൂലൈ 31 വരെ തുടരും.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ അഭിഭാഷകൻ കേസിൽ ജാമ്യം തേടിയത്.






