കോട്ടയം: കേന്ദ്രസർക്കാരിന്റെ പുതിയ ലേബർ കോഡിലെ തൊഴിലാളി വിരുദ്ധ നിലപാടുകൾ
തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധവുമായി
തെരുവിലിറങ്ങുമെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി ജി ഗോപകുമാർ.
പുതിയ തൊഴിൽനയത്തിലെ തൊഴിലാളി അനുകൂല നിയമങ്ങളെ അനുകൂലിക്കുന്നതോടൊപ്പം
തൊഴിലാളി വിരുദ്ധമായ നയങ്ങളെ വിട്ടുവീഴ്ചയില്ലാതെ എതിർക്കുമെന്നും
അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാരിൻറെ ലേബർ കോഡിലെ ചില തൊഴിലാളി വിരുദ്ധ
നയങ്ങൾക്കെതിരെയും,ഇപിഎഫ് പെൻഷൻ 7500 രൂപ ആക്കുക, ഡിഎ, ആയുഷ്മാൻ ഭാരത്
ചികിത്സ ആനുകൂല്യങ്ങൾ നൽകുക , ഇപിഎസ്, ഇപിഎഫ്.ഇഎസ്ഐ പരിധി വർധിപ്പിക്കുക,
ബാങ്ക് ജീവനക്കാരുടെ അധിക ജോലിഭാരം ഒഴിവാക്കി പ്രവർത്തി ദിനം 5 ദിവസം
ആക്കുക, മിനിമം വേതനം മുപ്പതിനായിരം രൂപ ആക്കുക തുടങ്ങിയ നിരവധി
ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്
ബിഎംഎസ് ദേശീയ തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽകളക്ടറേറ്റ് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം കോട്ടയം ഹെഡ്
പോസ്റ്റോഫീസിന് മുന്നിൽ അവസാനിച്ചു.
ധർണ്ണ സമരം സി.ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് വിനയകുമാർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സോണി സത്യൻ, ബിഎംഎസ് ജില്ലാ സെക്രട്ടറി പി ആർ രാജീവ്,
ജില്ലാ ഉപാധ്യക്ഷൻ എസ് എസ് ശ്രീനിവാസ പിള്ള എന്നിവർ സംസാരിച്ചു.
നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്ത പ്രകടനത്തിനും, ധർണ്ണയ്ക്കും കെ ജി
ശ്രീകാന്ത്, വി എസ് പ്രസാദ്, എ പി കൊച്ചുമോൻ, രതീഷ് കെ രാജ്, കെ ജി
രമദേവി, രഞ്ജിത്ത് വി ആർ, ടി പി ശ്രീകല, എം പി സരിത, ജോസ് ജോർജ്,
സൂരജ് വി നാരായണൻ, രതീഷ്ചന്ദ്രൻ കെ ആർ, അനീഷ് വി, ഷാനി പി തമ്പി, സൈജു
ജോസഫ് എന്നിവർ നേതൃത്വം നൽകി,






