തലയോലപ്പറമ്പ്: സംസ്ഥാനപാതയിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കും മറ്റു യാത്രക്കാർക്കും പ്രദേശവാസികൾക്കുമെല്ലാം പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും, വിശ്രമിക്കാനും മറ്റുമായാണ് ടേക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്.
എന്നാൽ മിക്കയിടത്തെയും ജനത്തിന് ഉപകാരപ്രദമായില്ലെന്ന് പരാതി.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കിയ വഴിയിടം പദ്ധതിയാണ് അനുയോജ്യമായ സ്ഥലത്ത് നിർമിക്കാത്തതിനാൽ ജനങ്ങൾ ഉപയോഗിക്കാതെ അവഗണിക്കപ്പെടുന്നത്.
തിരക്കേറിയ റോഡരികുകൾ, ടൂറിസം കേന്ദ്രങ്ങൾ, പ്രധാന ജംഗ്ഷനുകൾ എന്നിവിടങ്ങളിലാണിത് സ്ഥാപിച്ചത്. എന്നാൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ലഭിച്ച സ്ഥലങ്ങളിൽ കെട്ടിടം നിർമിച്ച് പദ്ധതിപ്പണം ചെലവഴിച്ചതോടെ ലക്ഷങ്ങളാണ് പാഴായത്.
തലയോലപ്പറമ്പിലെ വഴിയിടത്തിനു താഴ് വീണു
തലയോലപ്പറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിനു സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം നിർമിക്കുകയാണു ചെയ്തത്.
ചന്ത ദിവസങ്ങളിൽ വിരലിലെണ്ണാവുന്നവർ എത്തുന്നതല്ലാതെ കൂടുതൽ ആളുകൾ വരാത്തതോടെ തലയോലപ്പറമ്പിലെ വഴിയിടം പദ്ധതി പൂട്ടുവീണു.
തിരക്കേറിയ ബസ് സ്റ്റാൻഡിനു സമീപത്ത് സ്ഥലം കണ്ടെത്തി വഴിയിടം പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
നിരവധി സാംസ്കാരിക രാഷ്ട്രീയ പരിപാടികൾ നടത്തിവന്നിരുന്ന പാലാംകടവിലെ പൊതുസ്ഥലത്തുണ്ടായിരുന്ന മിനിപാർക്കും ഓപ്പൺ സ്റ്റേജും പൊളിച്ചുമാറ്റിയാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.
തലയോലപ്പറമ്പ് പഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് വഴിയിടം പദ്ധതി നടപ്പിലാക്കിയത്. ചന്തപ്പാലത്തിനു സമീപം നിലവിലുണ്ടായിരുന്ന ശൗചാലയം പൊളിച്ചുമാറ്റി അവിടെ പുതിയകെട്ടിടം നിർമിക്കുകയാണു ചെയ്തത്.
ചന്ത ദിവസങ്ങളിൽ വിരലിലെണ്ണാവുന്നവർ എത്തുന്നതല്ലാതെ കൂടുതൽ ആളുകൾ വരാത്തതോടെ തലയോലപ്പറമ്പിലെ വഴിയിടം പദ്ധതി പൂട്ടുവീണു.
തിരക്കേറിയ ബസ് സ്റ്റാൻഡിനു സമീപത്ത് സ്ഥലം കണ്ടെത്തി വഴിയിടം പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ പൊതുജനങ്ങൾക്ക് അത് ഏറെ പ്രയോജനപ്രദമാകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
നിരവധി സാംസ്കാരിക രാഷ്ട്രീയ പരിപാടികൾ നടത്തിവന്നിരുന്ന പാലാംകടവിലെ പൊതുസ്ഥലത്തുണ്ടാ യിരുന്ന മിനിപാർക്കും ഓപ്പൺ സ്റ്റേജും പൊളിച്ചുമാറ്റിയാണ് ശൗചാലയ സമുച്ചയം നിർമിച്ചത്.
ഉദ്ഘാടനത്തിനുശേഷം കുടുംബശ്രീ പ്രവർത്തകയെ ഇതിന്റെ ചുമതല ഏൽപ്പിച്ചെങ്കിലും ടേക്ക് എ ബ്രേക്കിലേക്ക് ഒരാൾപോലും കയറാതായതോടെ ഒരാഴ്ചയ്ക്കുശേഷം അടയ്ക്കുകയായിരുന്നു. അനുയോജ്യമല്ലാത്ത സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കിയാൽ ജനങ്ങൾക്ക് അത് ഉപകരിക്കില്ലെന്ന് ഈ വഴിയിടം പദ്ധതികൾ തെളിയിക്കുന്നു.






