കോട്ടയം: ഭൂമി ബലപ്പെടുത്തുന്നതിന് കുടനാടൻ മേഖലയിൽ പൂഴിമണ്ണ് ഇടുന്നത് നിരോധിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകൻ എബി ഐപ്പ് രംഗത്തെത്തി.
കുട്ടനാട്ടിലു൦ അപ്പർകുട്ടനാട്ടിലു൦ ഭൂമി ബലപ്പെടുത്തുന്നതിനായി പൂഴിമണ്ണ് മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഉടൻ ഇത് നിരോധിക്കണമെന്ന് എബി ഐപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു കായലുകളിലു൦ ആറുകളിലു൦ ചെറുതോടുകളിലു൦ അടിഞ്ഞുകൂടിയിരിക്കുന്ന ചെളിമണ്ണ് പകരമായി ഇതിന് ഉപയോഗിക്കാം.
അതുവഴി നദികളുടെ ആഴ൦ വർദ്ധിക്കുകയു൦ ഒഴുകിവരുന്ന ജലം കടലിലേക്ക് എത്തപ്പെടുകയു൦ പ്രാദേശീകമായി തൊഴിലവസരങ്ങൾ വർദ്ധിക്കുകയു൦ അനധികൃതമായ നികത്തൽ അവസാനിക്കുകയു൦ ചെയ്യു൦.
നിലവിൽ ആഴ൦ കൂട്ടുന്നു എന്നപേരിൽ നടക്കുന്നത് ചെളികലക്കലാണ്. ഇതുകൊണ്ട് കാര്യമായ പ്രയോജന൦ ലഭിക്കുന്നില്ല. ഇതുസ൦ബധിച്ച നിവേദന൦ മുഖ്യ മന്ത്രിക്കു നൽകിയതായു൦ എബി ഐപ്പ് പറഞ്ഞു.






